കോഴിക്കോട്: വ്യാപകമായി മത്സ്യബന്ധനം നടക്കുന്ന കടല്‍ മേഖലയാണ് എന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും മത്സ്യബന്ധന ബോട്ടിനുനേരെ വെടിവെച്ച ഇറ്റാലിയന്‍ കപ്പലിന്റെ നടപടി കുറ്റകരമായ അനാസ്ഥയാണെന്ന് മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ഇതിനെതിരെ ശക്തമായ നിയമനടപടി എടുക്കണം നഷ്ടപരിഹാരം ഈടാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. വിദേശ ചരക്കുകപ്പലിനുപോലും നമ്മുടെ കടലില്‍ അക്രമം നടത്താന്‍ സാധിച്ചത് തീരസുരക്ഷയിലെ പാളിച്ചയാണ് സൂചിപ്പിക്കുന്നത്. മത്സ്യബന്ധനം സജീവമായ കടല്‍മേഖലയില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കടലിലെ ജാഗ്രതാപ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കൊല്ലപ്പെട്ടവര്‍ക്ക് കപ്പല്‍ കമ്പനിയില്‍ നിന്നും തക്കതായ നഷ്ടപരിഹാരം ഈടാക്കിക്കൊടുക്കണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: