ലക്നോ: യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ 64 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. കനത്ത സുരക്ഷാ സംവിധാനത്തില്‍ പത്തിലേറെ ജില്ലകളിലാണ് ഒന്നാംഘട്ട പോളിങ് നടന്നത്. 1.7 കോടി ജനങ്ങള്‍ വോട്ടുരേഖപ്പെടുത്തിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഉമേഷ് സിന്‍ഹ അറിയിച്ചു. 403 അംഗ നിയമസഭയിലേക്ക് ഏഴുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. തുടര്‍ന്നുള്ള ഘട്ടങ്ങള്‍ ഫെബ്രുവരി 11,15,19,23,28, മാര്‍ച്ച് 3 തീയതികളില്‍ നടക്കും. മാര്‍ച്ച് 6 നാണ് വോട്ടെണ്ണല്‍. രണ്ട് മന്ത്രിമാര്‍, 31 എംഎല്‍എ മാര്‍, 15 മുന്‍ മന്ത്രിമാര്‍ തുടങ്ങിയവരും ഒന്നാംഘട്ടത്തില്‍ ജനവിധി തേടിയവരില്‍ പെടുന്നു. 796 പുരുഷന്മാരും 65 സ്ത്രീകളും ഒരു ഹിജഡയും മത്സരരംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: