പാട്ന: നീണ്ട 80 വര്‍ഷങ്ങള്‍ക്കുശേഷം കോസി നദിക്ക് കുറുകെയുള്ള പാലം യാഥാര്‍ത്ഥ്യമായി. 1.8 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ ഉദ്ഘാടനം കേന്ദ്ര ഗതാഗത മന്ത്രി സി.പി.ജോഷി നിര്‍വഹിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഭൂകമ്പത്തിലാണ് ബീഹാറിലെ മിഥിലാഞ്ചലിനേയും സീമാഞ്ചലിനേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പാലം തകര്‍ന്നത്.
400 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണചെലവ്. വ്യാപാരം ശക്തിപ്പെടുത്തുന്നതിന് പുതിയ പാലം തുറന്നതിലൂടെ സാധിക്കും. ഇത്കൂടാതെ സുപൗല്‍, സഹര്‍സ, പൂര്‍ണിയ, മധേപുര, ദര്ബംങ്ക, മധുബനി ജില്ലകള്‍ക്കിടയിലുള്ള അകലം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. 2003 ജൂണില്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് ആയിരുന്നു പാലത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: