ന്യൂദല്‍ഹി: ക്രൂരപീഡനത്തെത്തുടര്ന്ന് ദല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുവയസ്സുകാരി ജീവനുവേണ്ടിയുള്ള പോരാട്ടത്തില്‍. ജനുവരി 18 നാണ് കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ശരീരത്ത് കടിയേറ്റ പാടുകളുമുണ്ടായിരുന്നു. കൈകള്‍ ഒടിഞ്ഞിരുന്നു. മുഖത്തും മുറിവുകളുണ്ടായിരുന്നു.
അപകടത്തില്‍പ്പെട്ട കുട്ടിയുടെ അമ്മയെന്ന് അവകാശപ്പെടുന്ന 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയെന്ന് പറയുന്ന കുട്ടിയുടെ പെണ്‍കുട്ടിയുടെ സംസാരത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ ജുവനെയില്‍ ഹോമിലാക്കി.
പെണ്‍കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തില്‍ തെക്കന്‍ ദല്‍ഹിയിലെ സംഗം നഗര്‍ സ്വദേശിയാണെന്ന് കണ്ടെത്തിയതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.ട്രോമാ കീയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള കുട്ടിയുടെ നില അതീവഗുരുതരമാണെന്നും രക്ഷപ്പെടാനുള്ള സാഹചര്യം വളരെകുറവാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: