പൂനെ: നിയന്ത്രണം വിട്ട ബസ് പാഞ്ഞു കയറി ഒന്‍പത് പേര് കൊല്ലപ്പെട്ടു. 25 ഓളം പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. തിരക്കേറിയ പൂനെ-സൊലാപൂര്‍ റോഡില്‍ സ്വര്‍ഗേറ്റ് ബസ് ടെര്‍മിനലിനു സമീപം ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്.
മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ് ഡ്രൈവറായ സന്തോഷ് മാനെ(30) ആണ് ബസ് ഓടിച്ചിരുന്നത്. അപകടമുണ്ടായതിനുശേഷം ഇയാള്‍ ബസ് നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. ബസ് ഡ്രൈവറുടെ മാനസിക നില തകരാറിലായതാണ് കാരണമെന്നാണ് പോലീസ് നിഗമനം. തെറ്റായ ദിശയിലൂടെ വന്ന ബസ് കാല്നടക്കാരെയടക്കം ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അപകടത്തില്‍ 40 ഓളം വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ബസിനെ ഒരുമണിക്കൂര്‍ പിന്തുടര്‍ന്നശേഷം ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: