മുംബൈ: ഉത്തര്‍പ്രദേശും ബീഹാറുമാണ് ഭീകരവാദത്തിന്റെ കേന്ദ്രമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. 2011 ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഭീകരവിരുദ്ധസേന രണ്ടുപേരെ അറസ്റ്റു ചെയ്ത പശ്ചാത്തലത്തിലാണ് താക്കറെ പറഞ്ഞു.
ഇതാദ്യമായല്ല താക്കറെ വടക്കേ ഇന്ത്യക്കാര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്. വടക്കേ ഇന്ത്യക്കാരായിട്ടുള്ളവര് മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റ് പ്രദേശങ്ങളിലും വന്ന് താമസിക്കുന്നതിനെതിരെ താക്കറെയുടെ പാര്‍ട്ടി ശക്തമായ പ്രചാരണ പരിപാടികള്‍ ഇതിനുമുമ്പ് സംഘടിപ്പിച്ചിരുന്നു. ഇവര്‍ അവരുടെ ജന്മസ്ഥലത്തേയ്ക്ക് തിരിച്ചുപോകണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
തിങ്കളാഴ്ച ബീഹാറിലെ ദര്ബാന്ഗയില് വച്ചാണ് 2011 ജൂലൈ 13 നുണ്ടായ മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യസൂത്രധാരകന്മാരായ രണ്ട് പേരെ പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: