കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മല്ടാ സദര്‍ ആശുപത്രിയില്‍ വീണ്ടും നവജാത ശിശുക്കള്‍ മരിച്ചു. നാല് കുട്ടികളാണ് പുലര്‍ച്ചെ മരിച്ചത്. ഇതോടെ ഈ ആഴ്ചയില്‍ മാത്രം മരിച്ചവരുടെ എണ്ണം 22 ആയി.
നവജാത ശിശുക്കളുടെ മരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ശിശുക്കളുടെ മരണത്തെ കൂടുതല്‍ വൈകാരികതയോട് കൂടിയാണ് കാണുന്നതെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.
അതേസമയം ശിശുപരിചരണ യൂണിറ്റില്‍ 22 ബഡ്ഡുകളാണ് ഉണ്ടായിരുന്നതെന്നും പുതിയതായി 15 ബഡ്ഡുകള്കൂടി നല്‍കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശിശുക്കളുടെ തീവ്രപരിചരണത്തിനുവേണ്ടി വിദഗ്ദ്ധരായ പുതിയ ശിശുരോഗ വിദഗ്ദ്ധര്മാരുടെ സേവനംകൂടി ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: