Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മമതാ മന്ത്രിസഭയില്‍ അഴിച്ചുപണി; കോണ്‍ഗ്രസ്‌ മന്ത്രി പുറത്ത്‌

Janmabhumi Online by Janmabhumi Online
Jan 17, 2012, 10:39 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജി കോണ്‍ഗ്രസ്‌ മന്ത്രിയെ ഒഴിവാക്കി. മന്ത്രിസഭയില്‍ രണ്ട്‌ പേരെക്കൂടി ഉള്‍പ്പെടുത്തുകയും വകുപ്പുകളില്‍ മാറ്റം വരുത്തുകയുമാണ്‌ ഇപ്പോള്‍ ചെയ്തിരിക്കുന്നത്‌. ഈ മാറ്റത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ നിന്നും ശക്തമായ എതിര്‍പ്പാണ്‌ തൃണമൂലിന്‌ നേരിടേണ്ടിവരിക. എന്നാല്‍ ആര്‍ക്കൊക്കെ ഏതൊക്കെ വകുപ്പുകളാണ്‌ നല്‍കിയിരിക്കുന്നത്‌ എന്നത്‌ സംബന്ധിച്ച്‌ വ്യക്തമായ സൂചന ലഭ്യമല്ല. അതേസമയം കോണ്‍ഗ്രസ്‌ നേതാവ്‌ മനോജ്‌ ചക്രവര്‍ത്തിയുടെ മന്ത്രി സ്ഥാനം നഷ്ടമായതായാണ്‌ സെക്രട്ടറിയേറ്റ്‌ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പശ്ചിമ ബംഗാള്‍ മന്ത്രിസഭയിലെ പാര്‍ലമെന്ററികാര്യ, ചെറുകിട വ്യവസായ വകുപ്പ്‌ സഹമന്ത്രിയായിരുന്നു മനോജ്‌ ചക്രവര്‍ത്തി. കോണ്‍ഗ്രസിന്‌ ഏപ്പോള്‍ വേണമെങ്കിലും തൃണമൂലുമായുള്ള സഖ്യം ഉപേക്ഷിച്ച്‌ പശ്ചിമ ബംഗാള്‍ മന്ത്രിസഭയില്‍ നിന്നും പുറത്തുപോകാമെന്ന്‌ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത വ്യക്തിയാണ്‌ ചക്രവര്‍ത്തി. ഇതേതുടര്‍ന്നാണ്‌ ഇദ്ദേഹത്തിന്റെ മന്ത്രിപദം തെറിച്ചതെന്നാണ്‌ കരുതുന്നത്‌.

ചക്രവര്‍ത്തിയെ കൂടാതെ കോണ്‍ഗ്രസിന്റെ തന്നെ മറ്റൊരു മന്ത്രിയായ അബു ഹെനയും മന്ത്രിസഭയില്‍ നിന്നും പുറത്തായി. ഫിഷറീസ്‌, ഭക്ഷ്യ സംസ്കരണം എന്നീ വകുപ്പുകളാണ്‌ ഹെന കൈകാര്യം ചെയ്തിരുന്നത്‌. ഈ വകുപ്പ്‌ ഇപ്പോള്‍ തൃണമൂലിന്റെ ഉജ്ജല്‍ ബിശ്വാസിനാണ്‌ നല്‍കിയിരിക്കുന്നത്‌. ഇത്‌ കൂടാതെ യുവജനകാര്യ വകുപ്പിന്റെ ചുമതലയും ബിശ്വാസിനാണ്‌.

കോണ്‍ഗ്രസ്‌ നേതാക്കളെ പടിപടിയായി മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നതിലൂടെ കോണ്‍ഗ്രസ്‌-തൃണമൂല്‍ ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയാണ്‌ നല്‍കുന്നത്‌. ഇന്ദിരാ ഭവന്റെ പേരുമാറ്റം, കര്‍ഷക ആത്മഹത്യ തുടങ്ങിയ വിഷയങ്ങളില്‍ മമതാ ബാനര്‍ജിക്കെതിരെ കൂടുതല്‍ രൂക്ഷമായി സംസാരിച്ചത്‌ ചക്രവര്‍ത്തിയും റായ്ഗഞ്ച്‌ എംപി ദീപ ദാസ്മുന്‍ഷിയുമായിരുന്നു.

മന്ത്രിസഭയില്‍ നിന്നും തങ്ങളെ പുറത്താക്കിയ നടപടി ഒരുതരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന്‌ മനോജ്‌ ചക്രവര്‍ത്തി പറഞ്ഞു. തങ്ങളെ കാബിനറ്റിലേക്ക്‌ അയച്ചത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഉന്നത അധികാരികളാണെന്നും അല്ലാതെ ഏതെങ്കിലും കോമിക്‌ കഥാപാത്രങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്‌ സ്വേച്ഛാധിപത്യമാണെന്നും ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ തനിച്ച്‌ മത്സരിക്കുമെന്നും മനോജ്‌ ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ്‌ മന്ത്രിമാരെ പുറത്താക്കി തൃണമൂലിലെ അരൂപ്‌ ബിശ്വാസ്‌, ചന്ദ്രമ ഭട്ടാചാര്യ എന്നിവരെയാണ്‌ മുഖ്യമന്ത്രി മമത പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇവര്‍ക്ക്‌ രാജ്ഭവനില്‍ വച്ചുനടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എം.കെ.നാരായണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആരോഗ്യ വകുപ്പ്‌ സഹമന്ത്രി സ്ഥാനമാണ്‌ ഭട്ടാചാര്യക്ക്‌ നല്‍കിയിരിക്കുന്നത്‌.

പശ്ചിമ ബംഗാളില്‍ ആരോഗ്യവകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെയാണ്‌. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതി അത്യന്തം ശോചനീയമായതിനാല്‍ ആരോഗ്യ വകുപ്പ്‌ മറ്റേതെങ്കിലും കാബിനറ്റ്‌ മന്ത്രിക്ക്‌ നല്‍കണമെന്ന്‌ പ്രതിപക്ഷ നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീതി ആയോഗ് സിഇഒയും ജി20 ഷേര്‍പ്പയായും പ്രവര്‍ത്തിച്ച ശേഷം വിരമിക്കുന്ന അമിതാഭ് കാന്ത് ഈയിടെ കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ താന്‍ 1989ല്‍ സൃഷ്ടിച്ച കോഴിക്കോട് മാനാഞ്ചിറ സ്ക്വയര്‍ നോക്കിക്കാണുന്നു നില്‍ക്കുന്നു
India

മോദിയുടെ കണ്ണിലുടക്കിയ വ്യക്തിത്വം, 45 വര്‍ഷത്തിന് ശേഷം പടിയിറങ്ങുമ്പോഴും ഇന്ത്യയുടെ പരിവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുമെന്ന് അമിതാഭ് കാന്ത്

Thiruvananthapuram

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കരാറുകാരനും ഭാര്യക്കും ബാങ്കിലുളള കടമെഴുതി തള്ളും, തീരിമാനം കടുത്ത പ്രതിഷേധത്തിനൊടുവില്‍

Kerala

‘ ഏതോ സ്ത്രീ, ഏതോ സിംഹം, ഏതോ കൊടി, ഏതോ ഭൂപടം ‘ ; ഭാരതാംബ സങ്കൽപ്പത്തെ അവഹേളിച്ച് ബിനോയ് വിശ്വം

Kerala

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നു: വിവിധ നദികളില്‍ ജാഗ്രതാ നിര്‍ദേശം

India

സൈപ്രസുമായി വിവിധ മേഖലകളിൽ സഹകരണം പ്രഖ്യാപിച്ച് നരേന്ദ്രമോദി ; ഇന്ത്യയുടെ വജ്രായുധങ്ങളും നൽകുമോയെന്ന് ഭയന്ന് തുർക്കി

പുതിയ വാര്‍ത്തകള്‍

സഞ്ചരിച്ചു കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ചില്ല് തകര്‍ത്ത് ഇതര സംസ്ഥാന തൊഴിലാളി പുറത്ത് ചാടി

ആണവ നിർവ്യാപന കരാറിൽ നിന്ന് പുറത്തുകടക്കാൻ ഇറാൻ ; ബിൽ തയ്യാറാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ഈ മാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടി പിൻവലിച്ചില്ലെങ്കിൽ യുദ്ധം തന്നെ : ഭീഷണിയുമായി ബിലാവൽ ഭൂട്ടോ

രാജ്യത്ത് ഒരിടത്തും സുരക്ഷിതനല്ല ; ഇസ്രായേൽ വധിക്കുമെന്ന് ഭയന്ന് ജീവനും കൊണ്ട് ബങ്കറിൽ ഓടി ഒളിച്ച് ആയത്തുല്ല ഖമേനി

ഇസ്രയേലിനെ ഭയക്കണം : ഇസ്രയേലിനെതിരെ ഞങ്ങളുടെ ആണവശക്തി നൽകില്ല : ഇറാന്റെ വാദം തള്ളി പാകിസ്ഥാൻ

പോലീസ് മേധാവി പട്ടിക; എം.ആർ. അജിത് കുമാറിനെയും സുരേഷ് രാജ് പുരോഹിതിനെയും ഒഴിവാക്കാൻ കേന്ദ്ര നിർദേശം

കാവ്യ മാരനുമായി പ്രണയത്തിലോ?.പ്രതികരിച്ച് അനിരുദ്ധ്

വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

വിദ്യാഭാരതി പ്രധാനാചാര്യ സമ്മേളനം; അടിമത്ത മനസ്ഥിതി ഒഴിവാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം: ധര്‍മേന്ദ്ര പ്രധാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies