ന്യൂദല്‍ഹി: ഹൗറ – ജമ്മുതാവി ഹിംഗിരി എക്സ്പ്രസ് ട്രെയിനില്‍ ടിക്കറ്റില്ലാതെ സഞ്ചരിച്ച രണ്ടു പേര് ട്രെയിനില്‍ വെടിയുതിര്‍ത്തതില്‍ കോച്ച് അറ്റന്‍ഡന്റ് മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിന്‍ പശ്ചിമ ബംഗാളിലെ അസന്‍സോള്‍ സ്റ്റേഷനില്‍ എത്തുന്നതിന് തൊട്ടു മുന്‍പാണ് വെടിവെപ്പ് നടന്നത്.
ടിക്കറ്റ് പരിശോധകന് സാഗര്‍ താക്കൂറാണ് വെടിയേറ്റ് മരിച്ചത്. പരിക്കേറ്റ യാത്രക്കാരന് ഗണേഷ് ഷായുടെ നില ഗുരുതരമാണെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. സംഭവത്തിന് ശേഷ അക്രമികള്‍ കടന്നു കളഞ്ഞു. വെടിവെപ്പ് നടത്തിയത് ഹൗറ സ്റ്റേഷനില്‍നിന്ന് കയറിയ രണ്ടുപേരാണെന്ന് സൂചനയുണ്ട്.
എ.സി കമ്പാര്‍ട്ടുമെന്റില്‍ കയറിയ ഇവര്‍ മദ്യപിക്കാന്‍ തുടങ്ങിയതോടെയാണ് കോച്ച് അറ്റന്‍ഡന്റ് എതിര്‍ത്തത്. തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് വെടിവെപ്പില്‍ കലാശിച്ചത്. തീവണ്ടി അസന്‍സോള്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇരുവരും രക്ഷപെട്ടുവെന്ന് യാത്രക്കാര്‍ പറഞ്ഞു. റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: