കൊല്‍ക്കത്ത: സൗത്ത് 24 പര്ഗാനയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. സംഭവം സി.ഐ.ഡി അന്വേഷിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പന കര്‍ശനമായി തടയുമെന്നും അവര്‍ പറഞ്ഞു.
വില്‍പ്പന നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ഈ ജോലി ചെയ്യുന്നവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്നും മമതാ ബാനര്‍ജി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കു സംസ്ഥാനസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കും. മദ്യത്തില്‍ വിഷാംശം ഉണ്ടായിരുന്നതാണു മരണ കാരണം.
സംസ്ഥാനത്തു ദീര്‍ഘനാളായി വ്യാജമദ്യ വില്‍പ്പന നടക്കുന്നുണ്ട്. ഇതു സാമൂഹിക വിപത്തായി മാറിക്കഴിഞ്ഞു. വ്യാജമദ്യം തടയാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒരുമിച്ചു പ്രവര്‍ത്തിക്കണം. ഡിസംബര്‍ 19 ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: