ന്യൂദല്‍ഹി: കേരളം മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എം.ഡി.എം.കെ നേതാവ് വൈകോ ആരോപിച്ചു. പ്രശ്നം കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും വൈക്കോ പറഞ്ഞു.
റിക്ടര്‍ സ്കെയിലില്‍ ഏഴ് വരെയുള്ള ഭൂകമ്പങ്ങളെ അതിജീവിക്കാന്‍ മുല്ലപ്പെരിയാറിന് കഴിയുമെന്നും വൈക്കോ പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സഹിക്കാവുന്നതിന്റെ പരാമവധി തമിഴ്നാട് സഹിച്ചു കഴിഞ്ഞു.
ഡാം തകരില്ലെന്ന് തമിഴ്നാടിന് ഉറപ്പുണ്ട്. മറ്റേതെങ്കിലും സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തകരുകയാണെങ്കില്‍ ഇന്ത്യയിലെ ഐക്യമാകും അതോടൊപ്പം തകര്‍ന്നു വീഴുകയെന്നും വൈകോ പറഞ്ഞു. ഡാം തകരുമെന്ന് പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തി കാര്യം സാധിക്കാനാണ് കേരളത്തിന്റെ ശ്രമം.
അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും പകരം സി.ആര്.പി.എഫിനെ ഏല്‍പ്പിക്കണമെന്നും വൈക്കോ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഡാമിന്റെ പരിസര പ്രദേശങ്ങളിലുണ്ടായ പ്രതിഷേധങ്ങള്‍ തടയാന്‍ പോലും കേരള പോലീസിനു കഴിഞ്ഞില്ലെന്നും വൈക്കോ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: