കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നാല് ജില്ലകളില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ഹര്‍ത്താല്‍.
കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ കുമളി ചെക്ക് പോസ്റ്റ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സ്വകാര്യ വാഹനങ്ങളൊന്നും ഇതുവഴി കടത്തിവിട്ടില്ല. അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ മാത്രമേ കടത്തിവിടുന്നുള്ളൂ. വലിയൊരു സംഘം പോലീസ് ചെക്ക് പോസ്റ്റില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
തമിഴ് നാട്ടില്‍ നിന്നും വന്ന വാഹനങ്ങളെല്ലാം കുമലി ചെക്ക് പോസ്റ്റില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. വണ്ടിപ്പെരിയാര്‍, കമ്പംമേട്ട് ഭാഗങ്ങളില്‍ വാഹനങ്ങള്‍ തടയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞുകിടന്നു. മുല്ലപ്പെരിയാര്‍ സമര സമിതി ചപ്പാത്തില്‍ നടത്തുന്ന നിരഹാര സമരം മൂന്നാം ദിവസത്തേക്കു കടന്നു. പീരുമേട് എംഎല്‍എ ബിജിമോളും സമരസമിതി നേതാക്കളുമാണ് നിരാഹാര സമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: