കൊല്‍ക്കത്ത: മിഡ്നാപ്പുരില്‍ സുരക്ഷഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദിനേതാവ് കിഷന്‍ജിക്ക് ആറുവെടിയേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. താടി, തല, നെഞ്ച് മറ്റുഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് വെടിയേറ്റതെന്ന് പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. അതില്ഒരു വെടി അഞ്ഞൂറ് മീറ്റര്‍ അകലെ നിന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച ബുറിസോള് വനത്തില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കിഷന്‍ജി പ്രതിരോധത്തിനായി വെടിയുതിര്‍ത്തുവെന്ന് മൃതശരീരത്തിന്റെ കൈയ്യില്‍ പറ്റിപ്പിടിച്ചിരുന്നവെടിമരുന്നില് നിന്നും അനുമാനിക്കാമെന്നും ഡോക്ടര്‍മാര്‍ തുടര്‍ന്നു.
മിഡ്നാപ്പൂര്‍ മെഡിക്കല്‍ കോളേജില്‍ കിഷന്‍ജിയുടെ മൃതദേഹം അദ്ദേഹത്തിന്റെ മരുമകള്‍ ദീപറാവു കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. ആശുപത്രിയില്‍നിന്ന് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സ്വദേശമായ ആന്ധ്രയിലേക്ക് കൊണ്ടുപോയി. മാവോഭീകരരുടെ അനുകൂലിയും തെലുങ്കു കവിയുമായ വരവരറാവു ഒരു വ്യാജ ഏറ്റുമുട്ടലിലാണ് കിഷന്‍ജി കൊല്ലപ്പെട്ടതെന്നു ചൂണ്ടിക്കാട്ടിയിരുന്നു. രഹസ്യാന്വേഷണ വിഭാഗം കിഷന്‍ജിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: