Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗദ്ദാഫിയുടെ പതനം

Janmabhumi Online by Janmabhumi Online
Oct 21, 2011, 09:40 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

നാല്‌ പതിറ്റാണ്ട്‌ ലിബിയയെ അടക്കിവാണ ഏകാധിപതി മുഅമര്‍ ഗദ്ദാഫി വിമതസേനയുടെയും നാറ്റോ സൈന്യത്തിന്റെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ ഒരു പുതുയുഗം ആരംഭിക്കുകയാണ്‌. സ്വേഛാധിപത്യത്തിനെതിരായ മുല്ലപ്പൂ വിപ്ലവം ടുണീഷ്യയും ഈജിപ്തും കടന്ന്‌ ലിബിയയില്‍ എത്തിയത്‌ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. താന്‍ കീഴടങ്ങുകയോ ഒളിച്ചോടുകയോ ചെയ്യില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ഗദ്ദാഫി വാക്ക്‌ പാലിച്ചുവെങ്കിലും തന്റെ ഭരണസിരാ കേന്ദ്രമായ അല്‍ അസിസിയില്‍നിന്നും കിലോമീറ്ററുകള്‍ ദൂരം തുരങ്കംവഴി സഞ്ചരിച്ച്‌ ദേശീയപാതയിലെ മലിനജല പൈപ്പുകളില്‍ ഒന്നില്‍ ഒളിച്ചുകഴിയുമ്പോഴാണ്‌ വിമതസേനയുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടത്‌. ബൊദുവിയന്‍ ഗോത്ര വിഭാഗക്കാരാണ്‌ തങ്ങളുടെ നേതാവിനെ സംരക്ഷിച്ചിരുന്നത്‌. പിടികൂടുമ്പോള്‍ തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്ന ഗദ്ദാഫി ആശുപത്രിയിലേക്ക്‌ പോകുംവഴിയാണത്രെ മരണമടഞ്ഞത്‌. ഗദ്ദാഫിയെ വെടിവച്ചത്‌ വിമതസൈന്യമോ ഗദ്ദാഫിയുടെ തന്നെ അനുയായികളോ എന്ന്‌ സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ വേദനാ നിര്‍ഭരമായിരുന്ന ലിബിയന്‍ കാലഘട്ടത്തിന്‌ അന്ത്യമായി എന്നാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പറഞ്ഞത്‌. ഗദ്ദാഫിയോടൊപ്പം അദ്ദേഹത്തിന്റെ മകന്‍ മുതാസിമും കൊല്ലപ്പെട്ടു. ഗദ്ദാഫിയുടെ മരണം ഇറാഖിലെ സദ്ദാംഹുസൈന്റെ വധത്തെയാണ്‌ അനുസ്മരിപ്പിച്ചത്‌. നിഷ്ഠുരമായ ഏകാധിപതികള്‍ക്ക്‌ ഒരു പാഠമായി ഗദ്ദാഫിയുടെ അന്ത്യം.

1969 സപ്തംബര്‍ ഒന്നിന്‌ രക്തരഹിത വിപ്ലവത്തിലൂടെ ലിബിയയെ ഇദ്രസ്‌ രാജാവിന്റെ ദുര്‍ഭരണത്തില്‍നിന്നും മാത്രമല്ല ഗദ്ദാഫി മോചിപ്പിച്ചത്‌, വൈദേശികാധിപത്യത്തില്‍നിന്നും കൂടിയായിരുന്നു. എണ്ണസമ്പന്നമായ ലിബിയയില്‍ ജനങ്ങള്‍ അരാജകത്വവും പട്ടിണിയുമായിരുന്നു അനുഭവിച്ചിരുന്നത്‌. ഇസ്ലാമിക്‌ സോഷ്യലിസ്റ്റ്‌, ഇസ്ലാമിക്‌ ക്ഷേമരാഷ്‌ട്രം, ജനകീയ ജനാധിപത്യം മുതലായവ വാഗ്ദാനം ചെയ്ത്‌ രാജഭരണത്തിന്‌ പൂര്‍ണ വിരാമമിട്ട്‌ അധികാരത്തിലേറിയ ഗദ്ദാഫി ജനങ്ങള്‍ക്ക്‌ പ്രിയങ്കരനായിരുന്നു. തന്റെ തത്വസംഹിതയായി ഒരു ഹരിത പുസ്തകംപോലും അദ്ദേഹം പുറത്തിറക്കിയിരുന്നു.
ഗദ്ദാഫിയുടെ പ്രതിഛായ തകര്‍ത്തത്‌ 1988 ല്‍ സ്കോട്ലന്റിലെ ലോക്കര്‍ ബിയില്‍ 270പേരുടെ മരണത്തിനിടയാക്കിയ പാന്‍ ആം ജംബോ ബോബിംഗിന്‌ ശേഷമാണ്‌. ഗദ്ദാഫിയെ അന്താരാഷ്‌ട്ര ഭീകരനായിഅമേരിക്കയും യൂറോപ്പും മുദ്രകുത്തി ഒപ്പം ഗദ്ദാഫിയുടെ സ്വേഛാധിപത്യ പ്രവണതയും ക്രൂരതകളും ജയിലിലെ തടവുപുള്ളികളുടെ വധവും അദ്ദേഹത്തെ ജനങ്ങളില്‍നിന്നും അകറ്റിത്തുടങ്ങിയിരുന്നു. ഇതിനിടെ തന്റെ മകനെ കിരീടാവകാശിയായി പ്രഖ്യാപിക്കുകയും ചെയ്തു. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയ്‌ക്കുശേഷം തികഞ്ഞ ഏകാധിപതിയായ ഗദ്ദാഫി മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ഇതോടെയാണ്‌ വിമതവികാരം ലിബിയയില്‍ ഉണര്‍ന്നത്‌.

ജൂലൈയോടെ ഭൂരിഭാഗം രാജ്യവും വിമത നിയന്ത്രണത്തിലായി. ബെന്‍ഗാസി കേന്ദ്രമാക്കി ദേശീയ പരിവര്‍ത്തന സര്‍ക്കാര്‍ രൂപംകൊണ്ട ട്രിപ്പോളിയില്‍ ആഗസ്റ്റില്‍ പ്രവേശിച്ച വിമതര്‍ ഗദ്ദാഫിയുടെ ഭരണസിരാകേന്ദ്രമായ അല്‍അസിസിയ പിടിച്ചെടുത്തതോടെയാണ്‌ ഗദ്ദാഫി സിര്‍ത്തില്‍ അഭയം തേടിയെത്തിയത്‌. ഗദ്ദാഫി തന്റെ എതിരാളികളെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. സ്ത്രീകളോടും കുട്ടികളോടും പോലും ദയ കാണിച്ചിരുന്നില്ല. ഇതിനെതിരെ ഉയര്‍ന്ന ജനമുന്നേറ്റത്തിന്‌ നാറ്റോ സേനയുടെ പൂര്‍ണ പിന്തുണയും ലഭിച്ചു. നാറ്റോ ആണ്‌ ഗദ്ദാഫിയെ ലിബിയയില്‍നിന്നും രക്ഷപ്പെടാന്‍ അനുവദിക്കാതെ വിമതര്‍ക്ക്‌ പിടിക്കാന്‍ സൗകര്യമൊരുക്കിയത്‌. അധികാരം എങ്ങനെ ഒരു ഭരണാധികാരിയെ ജനവിരുദ്ധമാക്കും എന്നതിന്റെ ദൃഷ്ടാന്തമാണ്‌ മുഅമ്മര്‍ ഗദ്ദാഫി.
ലിബിയയെ ആസൂത്രിത വികസന പാതയിലൂടെ നയിച്ച ഗദ്ദാഫിക്ക്‌ കാലിടറി, സ്വേഛാധിപതിയായി, കുടുംബവാഴ്ച സ്ഥാപിക്കാനുംകൂടി ശ്രമിച്ചപ്പോഴാണ്‌ ജനം അദ്ദേഹത്തിനെതിരെ തിരിഞ്ഞത്‌. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി, പാശ്ചാത്യ ശക്തികള്‍ക്ക്‌ ബദലായി ഐക്യ ആഫ്രിക്ക എന്ന സ്വപ്നംപോലും വച്ചുപുലര്‍ത്തിയ ഗദ്ദാഫി ജനങ്ങളുടെ വെറുപ്പ്‌ സമ്പാദിച്ചപ്പോള്‍ പാശ്ചാത്യ ശക്തികള്‍ ഒറ്റക്കെട്ടായി വിമതര്‍ക്ക്‌ സഹായം നല്‍കിയാണ്‌ ലിബിയയെ മോചിപ്പിച്ചത്‌. ലിബിയയില്‍ ഇനി എന്ത്‌ എന്നാണ്‌ ലോകം ഉറ്റുനോക്കുന്നത്‌. അത്ര സമ്പന്നമായ ലിബിയയെ ലക്ഷ്യമിട്ട്‌ വന്‍ ശക്തികള്‍ കേന്ദ്രീകരിക്കുമ്പോള്‍ ദേശീയ പരിവര്‍ത്തന സമിതിക്ക്‌ തങ്ങളുടെ ലക്ഷ്യപ്രാപ്തി സാധ്യമാകുമോ എന്നും ലിബിയയും ഒരു ജനാധിപത്യ സ്വതന്ത്രരാജ്യമായി മാറുമോ എന്നുമാണ്‌ ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങൾക്ക് നൽകിയ ഉത്തരവാദിത്തം ഞങ്ങൾ നിറവേറ്റി” : സർവകക്ഷി പ്രതിനിധി സംഘത്തിന്റെ സന്ദർശനം അവസാനിച്ചതിന് ശേഷം ശശി തരൂർ

വിശ്വനാഥന്‍ ആനന്ദ് (ഇടത്ത്) ഫോസ്റ്റിനോ ഓറോ (വലത്ത്)
Sports

ചെസ്സിലെ മെസ്സിയെ രണ്ട് വട്ടം തോല്‍പിച്ച് ഇന്ത്യന്‍ ചെസ്സിന്റെ പിതാവ്; പിന്നെ ചെസ്സിലെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി

India

തുർക്കിയെ കളി പഠിപ്പിക്കാനുറച്ച് ഇന്ത്യ : തുർക്കിയുടെ ഏറ്റവും വലിയ ശത്രു രാജ്യമായ സൈപ്രസ് സന്ദർശിക്കാൻ നരേന്ദ്രമോദി 

Kerala

കെനിയയില്‍ ബസപകടത്തില്‍ 5 മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,അപകടത്തില്‍ പെട്ടത് ഖത്തറില്‍ നിന്ന്  വിനോദയാത്ര പോയവര്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)
Kerala

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

പ്രതീകാത്മക ചിത്രം

കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്ക്കപ്പലിലെ തീയണയ്‌ക്കാന്‍ തീവ്രശ്രമം,പ്രഥമ പരിഗണന കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍

‘ കോൺഗ്രസിന് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ ബിജെപിക്കാരെ ഉപദേശകരായി നിയമിക്കണം ; ഞങ്ങൾ കാണിച്ചു തരാം പാർട്ടിയെ ഉയർത്തുന്നത് എങ്ങനെയെന്ന് ‘

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

കാനഡയിൽ പത്രപ്രവർത്തകനെ അക്രമിച്ച് ഖാലിസ്ഥാൻ തീവ്രവാദികൾ : നടപടിയെടുക്കാതെ പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies