Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലൈംഗികാപവാദം: ഗോപി കോട്ടമുറിക്കലിനെ സിപിഎം പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2011, 10:51 pm IST
in Uncategorized

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ സെക്രട്ടറിസ്ഥാനത്തുനിന്നും പുറത്താക്കി. പാര്‍ട്ടി ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ്‌ പുറത്താക്കല്‍ തീരുമാനം ഉണ്ടായത്‌. സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം എം.വി. ഗോവിന്ദനാണ്‌ ജില്ലാ സെക്രട്ടറിയുടെ ചുമതല.

ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ ഗോപിക്കെതിരെ നടപടിയെടുക്കുന്നതിന്‌ അനുമതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌ ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗവും അതിനുശേഷം ജില്ലാ കമ്മറ്റി യോഗവും കൂടിയത്‌. പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം എം.വി. ഗോവിന്ദന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുറത്താക്കല്‍ നടപടി സ്വീകരിച്ചത്‌.

മുളന്തുരുത്തി സ്വദേശിനിയായ ഒരു അഭിഭാഷകയുമായി സെക്രട്ടറിക്ക്‌ അവിഹിതബന്ധമുണ്ടെന്നും പാര്‍ട്ടി ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററിലെ മുറി ഇതിനായി ദുരുപയോഗിച്ചെന്നും ആരോപിച്ച്പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം കെ.എ. ചാക്കോച്ചനാണ്‌ സംസ്ഥാന നേതൃത്വത്തിന്‌ പരാതി സമര്‍പ്പിച്ചത്‌. പരാതിയെത്തുടര്‍ന്ന്‌ കഴിഞ്ഞ മാസം 23 ന്‌ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ നടന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു സെക്രട്ടറിയേറ്റ്‌ ചേര്‍ന്നത്‌. എന്നാല്‍ യോഗത്തില്‍ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന്‌ പ്രശ്നം സംസ്ഥാനസമിതിക്ക്‌ വിട്ടുകൊണ്ട്‌ പിണറായി യോഗത്തില്‍നിന്നും ഇറങ്ങിപ്പോവുകയാണുണ്ടായത്‌.

ലൈംഗികാരോപണത്തെത്തുടര്‍ന്ന്‌ സിപിഎമ്മില്‍നിന്നും അടുത്തിടെ പുറത്താകുന്ന രണ്ടാമത്തെ ജില്ലാ സെക്രട്ടറിയാണ്‌ ഗോപി കോട്ടമുറിക്കല്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ പുറത്താക്കിയിട്ട്‌ ആഴ്ചകളെ ആയിട്ടുള്ളൂ. പാര്‍ട്ടിയിലെ ഒരു തലമുതിര്‍ന്ന നേതാവും ഡിവൈഎഫ്‌ഐ നേതാവുമാണ്‌ പി. ശശിക്കെതിരെ സംസ്ഥാന നേതൃത്വത്തിന്‌ രേഖാമൂലം പരാതി സമര്‍പ്പിച്ചത്‌. നേതാവിന്റെ മകളെയും യുവനേതാവിന്റെയും ഭാര്യയെയും ശശി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി.

എറണാകുളം ജില്ലാ സെക്രട്ടറി ഗോപിക്കെതിരെ പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവുതന്നെ സംസ്ഥാന നേതൃത്വത്തിന്‌ പരാതി നല്‍കിയത്‌ പിണറായി പക്ഷത്തെ വെട്ടിലാക്കി. ജില്ലാ സെക്രട്ടറിക്ക്‌ അവിഹിതബന്ധമുണ്ടെന്ന്‌ പറയുന്ന അഭിഭാഷകയെ ഗവ. പ്ലീഡറാക്കുന്നതിന്‌ വേണ്ടി സെക്രട്ടറി വഴിവിട്ട്‌ സഹായിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്‌. പി. ശശിക്കെതിരെ പരാതി ലഭിച്ചെങ്കിലും നടപടി എടുക്കാന്‍ പാര്‍ട്ടി ആദ്യം മടിച്ചെങ്കിലും പിന്നീട്‌ ഗത്യന്തരമില്ലാതായപ്പോള്‍ അതിന്‌ തയ്യാറാവുകയായിരുന്നു. നടപടി വൈകിച്ചത്‌ പാര്‍ട്ടിക്ക്‌ ഏറെ ക്ഷീണമുണ്ടാക്കിയതായി പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നു. ഈ കാരണത്താലാണ്‌ കോട്ടമുറിക്കലിനെതിരെ വൈകാതെതന്നെ നടപടിയുണ്ടായതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

നടപടിക്ക്‌ വിധേയരായ രണ്ടുപേരും പിണറായിപക്ഷക്കാരാണ്‌. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്‌ അച്യുതാനന്ദന്‍ പക്ഷവും. എറണാകുളം ജില്ലയില്‍ ഗോപി കോട്ടമുറിക്കലിനെ കൂടാതെ രണ്ട്‌ പ്രാദേശിക നേതാക്കളും അടുത്തിടെ പാര്‍ട്ടിയില്‍നിന്നും പുറത്തായിട്ടുണ്ട്‌. മഴുവന്നൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി തോമസ്‌ വര്‍ഗീസ്‌, കോലഞ്ചേരി ഏരിയാ കമ്മറ്റിയംഗം കെ.എം. എല്‍ദോ എന്നിവരാണിവര്‍. പറവൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരുവരും ഇപ്പോള്‍ ജയിലിലാണ്‌.

കുറച്ചുകാലം മുമ്പുവരെ അച്യുതാനന്ദന്‍ പക്ഷത്തെ പ്രമുഖനായിരുന്ന ഗോപി കോട്ടമുറിക്കല്‍ ചില പ്രത്യേക കാരണങ്ങള്‍കൊണ്ട്‌ പിണറായിപക്ഷത്തേക്ക്‌ ചേക്കേറുകയായിരുന്നു. സംസ്ഥാനത്ത്‌ അച്യുതാനന്ദന്‍പക്ഷം ശക്തമായി നിലയുറപ്പിച്ചിരുന്ന എറണാകുളം ജില്ലാ കമ്മറ്റി കോട്ടമുറിക്കലിന്റെ ചുവടുമാറ്റത്തോടെ ഇളക്കം തട്ടിയിരുന്നു. എസ്‌. ശര്‍മ്മ, കെ. ചന്ദ്രന്‍പിള്ള, എം.സി. ജോസഫൈന്‍, കെ.എ. ചാക്കോച്ചന്‍ എന്നിവരാണ്‌ ജില്ലയിലെ അച്യുതാനന്ദന്‍പക്ഷത്തെ പ്രമുഖര്‍. പി. രാജീവും ദിനേശ്മണിയും എ.എസ്‌. മോഹനനും മാത്രം നേതൃത്വം കൊടുത്തിരുന്ന പിണറായിപക്ഷത്തിന്‌ കോട്ടമുറിക്കലിന്റെ വരവോടെ ആവേശം പകര്‍ന്നിരുന്നു. ഗോപി കോട്ടമുറിക്കലിന്റെ തകര്‍ച്ചയോടെ അടുത്തുവരുന്ന ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി പൂര്‍ണമായും തങ്ങളുടെ കൈകളിലാക്കാം എന്നാണ്‌ അച്യുതാനന്ദന്‍ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. സപ്തംബര്‍ ഒന്നുമുതല്‍ ബ്രാഞ്ച്‌ സമ്മേളനം ആരംഭിക്കും.

സ്വന്തം ലേഖകന്‍

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.