Categories: World

മര്‍ഡോക്ക്‌ പത്രത്തിന്റെ സി.ഇ.ഒ രാജിവച്ചു

Published by

ലണ്ടന്‍: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍പെട്ട മര്‍ഡോക്ക്‌ പത്രത്തിന്റെ സി.ഇ.ഒ റെബേക്ക ബ്രൂക്സ് രാജിവച്ചു. മാധ്യമ രാജാവ് റുപ്പര്‍ട്ട് മര്‍ഡോക്ക് ഉള്‍പ്പെട്ട ന്യൂസ് ഒഫ് ദ് വേള്‍ഡ് വിവാദത്തെ തുടര്‍ന്നാണ് രാജി. ഇടപാടിലെ മുഖ്യ ഇരയാണു ബ്രൂക്സ് എന്ന് വിലയിരുത്തപ്പെടുന്നു.

ന്യൂസ് ഇന്‍റര്‍നാഷണലാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ഇപ്പോഴത്തെ വിവാദ ചര്‍ച്ചകളില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭാവിയിലെ പ്രയത്നങ്ങള്‍ക്ക് ഇതു പാഠമാകട്ടെയെന്നു രാജിക്കത്തില്‍ ബ്രൂക്സ് വ്യക്തമാക്കി. ബ്രൂക്കിനു പകരം ടോം മോക്രിഡ്ജിനെ സി.ഇ.ഒയായി നിയമിച്ചെന്നു ന്യൂസ് ഇന്റര്‍നാഷണല്‍ അറിയിച്ചു.

മര്‍ഡഡോക്കിന്റെ ഏറ്റവും വിശ്വസ്‌തരില്‍ ഒരാളായിരുന്നു ബ്രുക്സ്. ഇവര്‍ ന്യൂസ്‌ ഒഫ്‌ ദ വേള്‍ഡിന്റെ ചുമതല വഹിക്കുന്ന സമയത്താണ്‌ വാര്‍ത്തയ്‌ക്കായി ഫോണ്‍ ചോര്‍ത്തല്‍ നടന്നതെന്നാണ്‌ ആരോപണം. സംഭവം വിവാദമായതോടെ ന്യൂസ്‌ ഒഫ്‌ ദ വേള്‍ഡ്‌ കഴിഞ്ഞയാഴ്ച അടച്ചുപൂട്ടി.

ടോമിന്‌ കമ്പനിയെ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാനാവുമെന്നും കമ്പനിക്ക്‌ മികച്ചൊരു ഭാവി അദ്ദേഹത്തിലൂടെ ഉണ്ടാകുമെന്നും മര്‍ഡോക്കിന്റെ മകനും ന്യൂസ്‌ കോര്‍പ്പറേഷന്റെ തലവന്‍മാരില്‍ ഒരാളുമായ ജയിംസ്‌ മര്‍ഡോക്ക്‌ അഭിപ്രായപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by