Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വൈകല്യങ്ങളുമായി റാഫേല്‍ ലൈബ്രേറിയനായി കാല്‍ നൂറ്റാണ്ട്‌ പിന്നിടുന്നു

Janmabhumi Online by Janmabhumi Online
Jun 19, 2011, 11:04 am IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: പിറവിയോടെ തനിക്കുകൂട്ടായ അംഗവൈകല്യങ്ങളില്‍ തളരാതെ പൊരുതി മുന്നേറുന്ന പനമ്പുകാട്‌ ഗ്രാമീണ വായനശാല ലൈബ്രേറിയന്‍ ടി.ഡി റാഫേലിനെ ജില്ലാ ഭരണകൂടം ആദരിക്കുന്നു. തിങ്കളാഴ്ച എസ്‌ആര്‍വി സ്കൂളില്‍ ജില്ലാതല വായനവാരാചരണ ഉദ്ഘാടനവേദിയിലാണ്‌ ലൈബ്രേറിയനായി കാല്‍നൂറ്റാണ്ടു പിന്നിടുന്ന റാഫേലിനെ ആദരിക്കുന്നത്‌.

ലൈബ്രറി സയന്‍സില്‍ ബിരുദാന്തര ബിരുദമുളളവര്‍പോലും ഇഷ്ടപ്പെട്ട ജോലി കിട്ടാതെ നടക്കുമ്പോഴാണ്‌ ജന്മനാലുളള വൈകല്യങ്ങള്‍ അവഗണിച്ചു റാഫേലിന്റെ ഈ ജൈത്രയാത്ര. സാക്ഷരതാ മിഷന്റെ നാലാംതരം തുല്യത സര്‍ട്ടിഫിക്കറ്റു മാത്രമാണ്‌ റാഫേലിനു വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ പഴയ പനമ്പുകാട്‌- വല്ലാര്‍പാടം ദ്വീപിലെ ബിരുദ-ബിരുദാന്തര യോഗ്യതയുളളവരുടെയൊക്കെ ഉറ്റസുഹൃത്താണ്‌ ഇന്ന്‌ റാഫേല്‍. ഈ അക്ഷരപ്രേമിയുടെ പ്രതിഭയാണ്‌ അവരെ റാഫേലുമായി എന്നും അടുപ്പിച്ചു നിര്‍ത്തുന്ന ഘടകം.

ജന്മനാലുളള രോഗങ്ങളാല്‍ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട റാഫേല്‍ 15-ാ‍ം വയസിലാണ്‌ അക്ഷരമെന്തെന്നറിയുന്നതുതന്നെ. ആ പ്രായത്തില്‍ തന്റെ സമപ്രായക്കാരെല്ലാം സ്കൂളില്‍ പോകുന്നതു കണ്ടു വിഷമിച്ചിരിക്കാനേ റാഫേലിനു കഴിഞ്ഞിരുന്നുളളൂ. രോഗപീഡകളാല്‍ പത്തുവയസുവരെ കൈകാലുകള്‍ ചലിപ്പിക്കാന്‍ പോലുമാവാതിരുന്ന റാഫേല്‍ ആദ്യമായെന്നു നിവര്‍ന്നു നില്‍ക്കുന്നതുതന്നെ 11 -ാ‍ം വയസിലാണ്‌. വൈകല്യം തടസമായെങ്കിലും അയല്‍വാസികളുടെയും ബന്ധുക്കളുടെയുമൊക്കെ പരിശ്രമഫലമായി അക്ഷരലോകത്തെത്തിയ റാഫേല്‍ ഇതിനകം 18 കഥകളും 22 കവിതകളും എഴുതിയിട്ടുണ്ട്‌. ഇവയിലേറെയും വിവിധ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിമഷി പുരണ്ടവയുമാണ്‌. ആകാശവാണിയിലൂടെയും റാഫേലിന്റെ പ്രതിഭ ശ്രോതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

അക്ഷരമറിഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ പനമ്പുകാട്‌ ഗ്രാമീണ വായനശാലയിലെ പതിവു സന്ദര്‍ശകനായ റാഫേല്‍ പിന്നീട്‌ സാക്ഷരതാ യജ്ഞത്തിലൂടെയാണ്‌ നാലാംക്ലാസ്‌ തുല്യത നേടുന്നത്‌. പുസ്തകങ്ങള്‍ മാറോടു ചേര്‍ത്തു നടന്ന റാഫേലിനെതന്നെ വായനശാലയുടെ താക്കോല്‍ ഏല്‍പിച്ച്‌ ഭാരവാഹികളും ആ പ്രതിഭയെ ആദരിച്ചു. ഇതിനകം വായനശാലയിലെ പതിനായിരത്തിലധികം പുസ്തകവും റാഫേല്‍ വായിച്ചു കഴിഞ്ഞു.

കേള്‍വിക്കു ബുദ്ധിമുട്ടില്ലെങ്കിലും റാഫേലിനു ഇന്നും സംസാരിക്കാനാകില്ല. എങ്കിലും സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുന്ന റാഫേല്‍ തന്റെ വികാരങ്ങള്‍ കവിതയിലൂടെ ശ്രോതാക്കളെ അറിയിക്കും. വൈകല്യങ്ങളുടെ പേരില്‍ പരിഹസിക്കപ്പെട്ടപ്പോഴാണ്‌ ആദ്യമായി കവിതയിലൂടെ തന്റെ പ്രതികരണം റാഫേലറിയിച്ചത്‌. പിന്നീട്‌ കഥയും കവിതയുമായി തന്റെ ലോകത്തെ റാഫേല്‍ അടിമുടി മാറ്റി മറിച്ചു. മനസു നൊമ്പരപ്പെടുത്തുന്ന ആദ്യകാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജീവിതം മുറിവേറ്റവന്റെ അവസാനവാക്കാണ്‌ ആത്മഹത്യയെന്നും റാഫേല്‍ എഴുതിയിരുന്നു.

ദിവസവും വൈകീട്ട്‌ നാലു മുതല്‍ ഏഴരവരെ വായനശാല തുറന്നിരിക്കുന്ന റാഫേല്‍ ഈ പതിവു തുടങ്ങിയിട്ട്‌ കാല്‍നൂറ്റാണ്ട്‌ പിന്നിടുകയാണ്‌. ഇതിനിടയില്‍ മികച്ച സേവനം നടത്തുന്ന വികലാംഗര്‍ക്കുളള 2004 ലെ സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ്‌ പുരസ്കാരം റാഫേലിനെ തേടിയെത്തി. താമസിയാതെ ലൈബ്രറി കൗണ്‍സിലും റാഫേലിന്‌ അംഗീകാരവുമായെത്തി. ഒട്ടേറെ സംഘടനകള്‍ റാഫേലിന്റെ പ്രതിഭയെ ആദരിച്ചിട്ടുണ്ട്‌.

ജില്ലാ ഭരണകൂടം വായനാദിനാചരണ വേളയില്‍ ആദരിക്കുന്നുവെന്നറിയിച്ചപ്പോള്‍ റാഫേല്‍ നന്ദി സൂചകമായി പലതും പറയാനൊരുങ്ങിയെങ്കിലും വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വികാരം. പ്രതികരണം ഒരു കവിതയാകട്ടെ എന്നറിയിച്ചപ്പോള്‍ ഉടന്‍ വന്നു ‘കണ്ണട’ എന്ന കവിത.

നടന്നു നടന്നെന്റെ ചെരുപ്പുതേഞ്ഞു, ദൈവത്തെകാണുമ്പോള്‍ ഞാന്‍ പറയും പുതിയൊരു ചെരുപ്പുവാങ്ങിത്തരാന്‍, വെറുതെയല്ല പകരം ഞാനൊരു കണ്ണടവാങ്ങിക്കൊടുക്കും. എന്തും ഓശാരം കിട്ടണമെന്നു കരുതുന്നവര്‍ക്കിടയില്‍ എല്ലാപ്രതിസന്ധികളെയും തരണം ചെയ്ത്‌ റാഫേല്‍ ഇപ്പോഴും മുന്നോട്ടു നീങ്ങുക തന്നെയാണ്‌..

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതിയിലും, വൈഷ്ണോദേവിയിലും എത്തി ഷാരൂഖ് പ്രാർത്ഥിച്ചിട്ടുണ്ട് ; മകന് മഹാഭാരതം വായിച്ചു കൊടുത്തിട്ടുണ്ട് ; ഗൗരി ഖാൻ

Kerala

ചൂരല്‍മലയിലും മുണ്ടക്കൈയിലും കനത്ത മഴ: ബെയ്ലി പാലം താത്കാലികമായി അടച്ചു

ഫസല്‍ ഗഫൂര്‍ (ഇടത്ത്) മുനവ്വറലി ശിഹാബ് തങ്ങള്‍ (വലത്ത്)
Kerala

ഇറാനെ പുകഴ്‌ത്തി മുനവ്വറലി ശിഹാബ് തങ്ങള്‍; ഇറാന്‍ ജനാധിപത്യമില്ലാത്ത രാജ്യമെന്ന് വിമര്‍ശിച്ച് ഫസല്‍ ഗഫൂര്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പണവും ടിക്കറ്റ് റാക്കും നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടങ്ങി

Puri, July 7 (ANI): Devotees in large number take part in the two-day Lord Jagannath Rath Yatra, in Puri on Sunday. (ANI Photo)
India

ജഗന്നാഥ ഭഗവാന്‌റെ രഥയാത്രയ്‌ക്കായി പുരി ഒരുങ്ങി, കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും അടക്കം പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗം, ജാതിക്കും രാഷ്‌ട്രീയത്തിനും അതീതം-മുഖ്യമന്ത്രിക്ക് മറുപടി നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കണ്ണൂര്‍ മയ്യില്‍ പാമ്പ് ശല്യം രൂക്ഷം, ആശങ്കയില്‍ നാട്ടുകാര്‍

നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കല്‍: അറസ്റ്റിലായ അറബി ജ്യോതിഷി യൂസഫലിയുടെ മാനഭംഗത്തിന് ഇരയായത് നിരവധി സ്ത്രീകള്‍

ജൂലൈ 8 ന് സ്വകാര്യ ബസ് പണിമുടക്ക്

മഴ തുടരുന്നു: 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വരവില്‍കവിഞ്ഞ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സമ്പാദിച്ചത് 89.21 ലക്ഷം, കേസെടുത്ത് വിജിലന്‍സ്

മധുരയിലെ തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനത്തില്‍ നിന്ന് (ഇടത്ത്)

ദൈവത്തെ നിഷേധിക്കുന്ന ദ്രാവിഡരാഷ്‌ട്രീയത്തിനെതിരെ മുരുകനെ പ്രതിഷ്ഠിച്ച് തമിഴ്നാട്ടിലെ ഹിന്ദുമുന്നണി; ഹിന്ദു ഏകീകരണത്തിന് തുടക്കമിട്ട് മുരുകന്‍

എലിപ്പനി മാരകം, പെട്ടെന്ന് തീവ്രമാകും മണ്ണുമായും മലിന ജലവുമായും സമ്പര്‍ക്കമുള്ളവര്‍ ശ്രദ്ധിക്കണം

ഭാരതാംബ ചിത്രം :എതിര്‍പ്പുമായി ഗവര്‍ണര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി, മറുപടി നല്‍കാന്‍ രാജ്ഭവന്‍

ഒ പി ഇല്ലെന്ന് അറിയിച്ച് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി വിട്ടു, നയ്യാര്‍ ഡാം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies