തിരുവനന്തപുരം: പ്രവാസിയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തതിലെ പ്രധാന കണ്ണി കോണ്‍ഗ്രസ് ജില്ലാ നേതാവ് അനന്തപുരി മണികണ്ഠന്‍ ഒളിവില്‍. ആള്‍മാറാട്ടം നടത്തിയ വ്യാജ രേഖകള്‍ ചമച്ച രണ്ടു സ്ത്രീകളാണ് ഇതുവരെ പിടിയിലായത്.
ഭൂമി തട്ടിയെടുത്തതിന് പിന്നില്‍ പ്രവര്‍ത്തിച്ച മാഫിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഭൂമി തട്ടിയെടുക്കാന്‍ മുന്‍ ആധാരം കളവുപോയെന്നടക്കം പ്രതികള്‍ രേഖയുണ്ടാക്കി. കേസില്‍ പ്രധാന കണ്ണിയെന്ന് തെളിഞ്ഞിട്ടും അനന്തപുരി മണികണ്ഠനെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തിട്ടില്ല.
മണികണ്ഠനാണ് ഭൂമി രജിസ്‌ട്രേഷന് വേണ്ടി ഓഫീസില്‍ വന്നതെന്ന് സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ മൊഴി നല്‍കി. മണികണ്ഠന്റെ നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നാണ് കേസില്‍ പിടിയിലായ മെറിനും മൊഴി നല്‍കിയത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അനില്‍ തമ്പിയുടെ ഭാര്യാപിതാവാണ് മെറിന്‍ നിന്ന് ഭൂമി വാങ്ങിയ ചന്ദ്രസേനന്‍.
അമേരിക്കയില്‍ താമസിക്കുന്ന ഡോറയാണ് കബളിപ്പിക്കപ്പെട്ടത്. മാതാപിതാക്കള്‍ ഡോറക്ക് എഴുതി നല്‍കിയ 10 മുറികളുള്ള ബഹുനില മന്ദിരവും 14 സെന്റുമാണ് ഭൂ മാഫിയ വ്യാജരേഖ ചമച്ച് മറിച്ച് വിറ്റത്. ഡോറ നാട്ടില്‍ വന്നു മടങ്ങിയത് 21 വര്‍ഷം മുമ്പാണ്. ഡോറയുടെ ബന്ധു കരമടക്കാന്‍ എത്തിയപ്പോഴാണ് കോടികള്‍ വിലമതിക്കുന്ന ഭൂമി ചന്ദ്രസേനന്‍ എന്നയാള്‍ വാങ്ങിയെന്ന് അറിയുന്നത്.
പൊലീസ് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ കഥ പുറത്തായത്. ഭൂമി ഇടപാടിനായി നല്‍കിയ ആധാറില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ മനസിലായത്. ഡോറയുടെ മാതാപിതാക്കളുടെ വളര്‍ത്തു മകളെന്ന വ്യാജരേഖയുണ്ടാക്കി കൊല്ലം സ്വദേശി മെറിനാണ് ഭൂമി തട്ടിയത്. ഡോറയെന്ന വ്യാജേന മുക്കോലയ്‌ക്കല്‍ സ്വദേശിനി വസന്തയാണ് ഇഷ്ടദാനമായി മെറിന് ഭൂമി നല്‍കിയത്. ഇതിന് ശേഷം ഒന്നര കോടി രൂപയ്‌ക്ക് ചന്ദ്രസേനന്‍ എന്നയാളിന് ഭൂമി വില്‍ക്കുകയായിരുന്നു. ശാസ്തമംഗലം സബ് – രജിസ്ട്രാര്‍ ഓഫീസ് വഴിയാണ് രജിസ്‌ട്രേഷന്‍ നടന്നത്. ഭൂമി വില്‍ക്കുന്നതിന് വിലയാധാരം എഴുതാന്‍ മുന്‍ ആധാരം നഷ്ടപ്പെട്ടുപോയെന്ന് പത്രത്തിലുള്‍പ്പെടെ പരസ്യം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: