കൊച്ചി: ടച്ചിംഗ്സ് രണ്ടാമതും ചോദിച്ച യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദിച്ചെന്ന് പരാതി. പരിക്കേറ്റ തലക്കോട് സ്വദേശി അനന്തു നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. അനന്തുവിനൊപ്പമുണ്ടായിരുന്ന അനോജിനും മര്‍ദ്ദനത്തില്‍ പരിക്കേറ്റു.
തുപ്പംപടിയിലെ ബാറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചിരുന്ന യുവാക്കള്‍ രണ്ടാമതും ടച്ചിംഗ്സ് ചോദിച്ചത് ഇഷ്ടപ്പെടാത്ത ജീവനക്കാര്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനു കാരണം.
തര്‍ക്കത്തിനിടെ ബാര്‍ ജീവനക്കാര്‍ സംഘമായി യുവാക്കളെ ബിയര്‍ കുപ്പി ഉപയോഗിച്ചു മര്‍ദിക്കുകയായിരുന്നു. ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റ് അനന്തു ബോധരഹിതനായി വീണു. തുടര്‍ന്ന് അനന്തുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ബാര്‍ ജീവനക്കാര്‍ മടങ്ങി. ഒപ്പം ആളില്ലാത്തതിനാല്‍ അനന്തുവിനെ സ്വകാര്യ ആശുപത്രി അധികൃതര്‍ എറണാകുളം മെഡിക്കല്‍ കോളേജിലേക്കു മാറ്റി. തലയില്‍ ഗുരുതര പരിക്ക് ളളളതിനാല് പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: