ജയ്പൂർ : രാജസ്ഥാൻ അതിർത്തിയിലെ ബ്രിജ് മേഖലയിലെ ഗോവർധൻ പർവതത്തിനടുത്ത് നിന്ന് അത്ഭുതകരമായ കണ്ടെത്തലുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) . കഴിഞ്ഞ 2 വർഷമായി എഎസ്ഐ നടത്തുന്ന ഖനനത്തിൽ വറ്റിവരണ്ടുപോയ പുരാതന നദിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.
ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള മനുഷ്യവാസ കേന്ദ്രങ്ങൾ, മതപരമായ വിഗ്രഹങ്ങൾ, ഫാക്ടറികൾ, പാത്രങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങ: മഹാഭാരതം വെറുമൊരു മതഗ്രന്ഥമല്ല, മറിച്ച് ഒരു ചരിത്ര യാഥാർത്ഥ്യമാണെന്ന് തെളിയിച്ചിട്ടുണ്ട്.
എ.എസ്.ഐയുടെ ജയ്പൂർ സർക്കിളിലെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റായ വിനയ് ഗുപ്തയുടെ നേതൃത്വത്തിൽ ദീഗിലെ ബഹാജ് പ്രദേശത്തെ മണൽക്കുന്നുകളിൽ രണ്ട് വർഷമായി നടത്തിയ ഖനനത്തിൽ, 5,000 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് . ഹിന്ദു വിശ്വാസങ്ങളിൽ മഹാഭാരതത്തിന്റെ കാലഘട്ടം എന്ന് പറയപ്പെടുന്ന അതേ കാലഘട്ടത്തിലേതാണിത്.
എ.എസ്.ഐ കണ്ടെത്തിയ പാത്രങ്ങൾ മഹാഭാരത കാലഘട്ടവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. എല്ലാ പാത്രങ്ങളും 20 മീറ്റർ താഴ്ചയിൽ നിന്ന് കണ്ടെത്തിയതിനാൽ, ഈ പാത്രങ്ങൾക്ക് 5000 വർഷത്തിലധികം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.ഇതുകൂടാതെ, ഖനനത്തിൽ, ഏകദേശം 3,000 വർഷം പഴക്കമുള്ള ശിവന്റെയും പാർവതിയുടെയും ഒരു വിഗ്രഹം കണ്ടെത്തിയിട്ടുണ്ട്, ഇത് ഇന്ത്യയിലെ വിഗ്രഹാരാധനയുടെ ഏറ്റവും പഴക്കം ചെന്ന ഉദാഹരണങ്ങളിൽ ഒന്നാണ്.2000 വർഷം പഴക്കമുള്ള അശ്വിനി കുമാരന്മാരുടെ ഒരു പ്രതിമയും കണ്ടെത്തി. 1500 വർഷങ്ങൾക്ക് മുമ്പ് ഗുപ്ത കാലഘട്ടത്തിലുള്ള ഭഗവാൻ വിരൂപാക്ഷ ശിവന്റെ വിഗ്രഹവും എ എസ് ഐ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: