വാഷിങ്ടണ്‍: ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ സ്വന്തം ആയുധങ്ങള്‍ നവീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസില്‍ വരെ എത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) അടക്കമാണ് പാകിസ്ഥാന്‍ രഹസ്യമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
5,500 കിലോമീറ്ററിനപ്പുറത്ത് ആക്രമണം നടത്താന്‍ കഴിയുന്ന മിസൈലുകളെയാണ് ഭൂഖണ്ഡാന്തര മിസൈലുകളെന്ന് പറയുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിലെ തിരിച്ചടിക്ക് പിന്നാലെയാണ് പാകിസ്ഥാന്റെ ഈ നീക്കം. പാകിസ്ഥാന്‍ ഇത്തരമൊരു മിസൈല്‍ സ്വന്തമാക്കിയാല്‍ യുഎസ് ആ രാജ്യത്തെ ആണവ എതിരാളിയായി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസിലേക്കോ യുഎസ് ഭരണത്തിന് കീഴിലുള്ള മറ്റ് ഭൂപ്രദേശങ്ങളിലേക്കോ ആണവാക്രമണം നടത്താന്‍ ശേഷി ആര്‍ജിക്കുന്ന രാജ്യങ്ങളെയാണ് ആണവ എതിരാളികളായി യുഎസ് പൊതുവെ കണക്കാക്കുക. നിലവില്‍ റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് യുഎസിന്റെ ആണവ എതിരാളികള്‍.
ഭാരതത്തെ നേരിടാന്‍ വേണ്ടി മാത്രമാണ് ആണവായുധ നയം എന്നാണ് പാകിസ്ഥാന്‍ പറയുന്നത്. ഹൃസ്വദൂര, മധ്യദൂര മിസൈലുകളാണ് പാകിസ്ഥാന്‍ കൂടുതലായി ഉപയോഗിക്കുന്നത്. നിലവില്‍ പാകിസ്ഥാന് ഭൂഖണ്ഡാന്തര മിസൈലുകളില്ല.
പാകിസ്ഥാന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നി
ര്‍മിക്കുന്നതിനെ യുഎസ് ആശങ്കയോടെയാണ് കാണുന്നത്. ഇതിനെതിരെ കഴിഞ്ഞവര്‍ഷം യുഎസ് ഉപരോധം കൊണ്ടുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: