ഇസ്ലാമാബാദ് : സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള ജലവിഹിതം ഇന്ത്യ നിഷേധിച്ചാൽ പാകിസ്ഥാൻ യുദ്ധത്തിലേക്ക് പോകുമെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ പാർലമെന്റിൽ സംസാരിച്ച ബിലാവൽ ഇന്ത്യയുടെ നീക്കത്തെ തള്ളിക്കളഞ്ഞു. കരാർ നിയമവിരുദ്ധമായി നിർത്തിവച്ചതിന് പ്രതികാരം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.ഇന്ത്യ വെള്ളം നിഷേധിക്കുന്ന നടപടിയുമായി മുന്നോട്ടുപോയാൽ നമുക്ക് വീണ്ടും യുദ്ധം ചെയ്യേണ്ടിവരും എന്നും ബിലാവൽ പറഞ്ഞു
“ഇന്ത്യയ്‌ക്ക് രണ്ട് വഴികളുണ്ട്: നീതിപൂർവ്വം വെള്ളം പങ്കിടുക, അല്ലെങ്കിൽ ആറ് നദികളിൽ നിന്നും ഞങ്ങൾ ഞങ്ങൾക്ക് വെള്ളം നൽകും,” സിന്ധു നദീതടത്തിലെ ആറ് നദികളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘ സിന്ധു ജല ഉടമ്പടി അവസാനിച്ചു എന്ന ഇന്ത്യയുടെ അവകാശവാദം നിയമവിരുദ്ധമാണ്, കാരണം IWT നിർത്തിവച്ചിട്ടില്ല, ഇത് പാകിസ്ഥാനെയും ഇന്ത്യയെയും ബാധിക്കുന്നു, പക്ഷേ വെള്ളം നിർത്തുമെന്ന ഭീഷണി യുഎൻ ചാർട്ടർ അനുസരിച്ച് നിയമവിരുദ്ധമാണ്.”
1960-ലെ ജലവിഭജന കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ബിലാവലിന്റെ പ്രസ്താവന. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സിന്ധൂനദീജല കരാർ ഇന്ത്യ റദ്ദാക്കിയത് . ഇതിലെ ജലം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: