തിരുവനന്തപുരം : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വിപണി ഇടപെടല്‍ നടത്തുന്നതിനായി 100 കോടി രൂപ അനുവദിച്ചു.ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
അവശ്യ -നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക അനുവദിച്ചത്. ഈ വര്‍ഷത്തെ ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇപ്പോള്‍ തുക അനുവദിച്ചതിലൂടെ ഓണക്കാലം ഉള്‍പ്പെടെ അവശ്യ സാധനങ്ങളുടെ സംഭരണം മുന്‍കൂട്ടി ഉറപ്പാക്കാനാകും.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപ വകയിരുത്തിയെങ്കിലും 489 കോടി രൂപ അനുവദിച്ചു.284 കോടി രൂപ അധികമായി നല്കി. 2011-12 മുതല്‍ 2024-25 വരെയുള്ള 15 വര്‍ഷക്കാലത്തേക്ക് സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനായി സര്‍ക്കാര്‍ നല്കിയ മൊത്തം തുക 7630 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: