ന്യൂദൽഹി : പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ “ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . പാകിസ്ഥാൻ കരാറിന്റെ അടിസ്ഥാന തത്വങ്ങൾ ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു. അന്താരാഷ്‌ട്ര ബാധ്യതകൾ കാരണം ഇന്ത്യയ്‌ക്ക് ഏകപക്ഷീയമായി കരാർ റദ്ദാക്കാൻ കഴിയില്ലെങ്കിലും, പാകിസ്ഥാനിൽ നിന്നുള്ള ആവർത്തിച്ചുള്ള പ്രകോപനങ്ങളെ തുടർന്ന് നിയമപരമായി അത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.
“അത് ഒരിക്കലും പുനഃസ്ഥാപിക്കില്ല. അന്താരാഷ്‌ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ല, പക്ഷേ അത് താൽക്കാലികമായി നിർത്തലാക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്, അത് ഞങ്ങൾ ചെയ്തിട്ടുണ്ട് . ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള “സമാധാനവും പുരോഗതിയും” ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ കരാർ . അത് ഒരിക്കൽ ലംഘിക്കപ്പെട്ടാൽ, സംരക്ഷിക്കാൻ ഒന്നും ചെയ്യാനാകില്ല “ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ഇനി ഈ അവകാശപ്പെട്ട ജലം ശരിയ്‌ക്കും ഉപയോഗപ്പെടുത്തും . കനാൽ നിർമ്മാണത്തിലൂടെ രാജസ്ഥാനിലേക്ക് തിരിച്ചുവിടും. പാകിസ്ഥാന് അന്യായമായി ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളം അവർക്ക് നിഷേധിക്കപ്പെടും” – അദ്ദേഹം പറഞ്ഞു.
കശ്മീരിലെ സമാധാനം തകർക്കാനും, വളർന്നുവരുന്ന ടൂറിസത്തെ തടസ്സപ്പെടുത്താനും, കശ്മീർ യുവാക്കളുടെ ശ്രദ്ധ തിരിക്കാനും” മനഃപൂർവ്വം നടത്തിയ ശ്രമമാണ് പാകിസ്ഥാൻ നടത്തിയ ആക്രമണം . ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ കശ്മീരുമായി ഒരിക്കലും ഇത്ര ശക്തമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടില്ല. ഭാവിയിലെ ഏതൊരു ആക്രമണത്തിനും വേഗത്തിൽ പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: