ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇപ്പോൾ ഇന്ത്യയുമായി ഒരു സംഭാഷണം ക്രമീകരിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അമേരിക്കയോട് ശുപാർശ ചെയ്തതായി റിപ്പോർട്ടുകൾ. പാകിസ്ഥാൻ സ്റ്റേറ്റ് ടെലിവിഷനിൽ പുറത്തിറക്കിയ ഒരു പ്രസ്താവന പ്രകാരം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെയാണ് ഷഹബാസ് ഷെരീഫ് ഇന്ത്യയുമായി സംസാരിക്കാൻ താത്പര്യം പ്രകടിപ്പിച്ചതും ഇതിനായി ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ടതെന്നു മാണ് റിപ്പോർട്ടുകൾ.
ജമ്മു കശ്മീർ, സിന്ധു ജല കരാർ, വ്യാപാരം, ഭീകരവാദം തുടങ്ങിയ എല്ലാ വിഷയങ്ങളിലും ഇന്ത്യയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഷെരീഫ് പറഞ്ഞു. ഷഹബാസിന്റെ റൂബിയോയുമായുള്ള സംഭാഷണം ഊഷ്മളവും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിലാണ് നടന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.
ചർച്ചയ്‌ക്കിടെ പ്രധാനമന്ത്രി ഷഹബാസ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ വെടിനിർത്തൽ കരാറിലെത്താൻ സഹായിച്ച സ്റ്റേറ്റ് സെക്രട്ടറി റൂബിയോയുടെ സജീവമായ നയതന്ത്രത്തെയും അദ്ദേഹം പ്രശംസിച്ചു.
അതേ സമയം പാകിസ്ഥാൻ അധിനിവേശ കശ്മീരിന്റെ (പിഒകെ) തിരിച്ചുവരവ്, ഭീകരവാദം എന്നീ രണ്ട് വിഷയങ്ങളിൽ മാത്രമേ പാകിസ്ഥാനുമായി ആശയവിനിമയം നടത്തുകയുള്ളൂവെന്ന് ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: