ഒൻ്റാറിയോ : ജി7 ൽ പങ്കെടുക്കാൻ കാനഡയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാലിസ്ഥാനി തീവ്രവാദികൾ ശക്തമായി പ്രതിഷേധിച്ചു. ഇന്ന് നടക്കുന്ന ജി7 യോഗത്തിന് മുമ്പ് കാൽഗറിയിൽ നൂറുകണക്കിന് ഖാലിസ്ഥാനികൾ വലിയ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
‘മോദിയുടെ രാഷ്ട്രീയം അവസാനിപ്പിക്കുക’, ‘കാനഡ സുരക്ഷിതമാക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഖാലിസ്ഥാനികൾ ഉയർത്തിയത്. ഈ പ്രകടനങ്ങളെല്ലാം ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ആണ് നയിച്ചത്.
കാല്‍ഗറിയിലെ ദഷ്മേഷ് ഗുരുദ്വാരയില്‍ നിന്നാണ് ഖാലിസ്ഥാനികളുടെ ഈ പ്രകടനം ആരംഭിച്ചത്. ഇതിനിടയില്‍ ഖാലിസ്ഥാനികളുടെ വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെ റോഡില്‍ കാണപ്പെട്ടു. ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യ ഉത്തരവാദിയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുകയും പഞ്ചാബിനായി “ഖാലിസ്ഥാന്‍ റഫറണ്ടം” നടത്തണമെന്ന് ജി7 നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ എല്ലാ സിഖ് സംഘടനകളും ഈ പ്രകടനത്തെ പിന്തുണച്ചില്ല. സിഖ്സ് ഓഫ് അമേരിക്കയുടെ സ്ഥാപകനായ ജസ്ദീപ് സിംഗ് ജെ.സി. ഖാലിസ്ഥാൻ പ്രകടനങ്ങളെ അപലപിക്കുകയും പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തെ ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കനേഡിയൻ പത്രപ്രവർത്തകൻ ഹർപ്രീത് സിംഗ് പ്രകടനത്തെ വിമർശിച്ചു. ഇത് ജി7 പോലുള്ള ഒരു പ്ലാറ്റ്ഫോമിന്റെ ദുരുപയോഗമാണെന്ന് അദ്ദേഹം പറഞ്ഞു.
മറുവശത്ത് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയെ ജി7 ലേക്ക് ക്ഷണിച്ച നടപടിയെ പുകഴ്ത്തി സംസാരിച്ചു. ഇന്ത്യയെ ആഗോള വിതരണ ശൃംഖലയിലെ ഒരു പ്രധാന പങ്കാളിയാണെന്നാണ് അദ്ദേഹം പരാമർശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: