ടെൽ-അവീവ്: ഇറാനെതിരെ ഒരു വലിയ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അടുത്ത സഹായിയും ഐആർജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) ഖതം-അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ തലവനുമായ അലി ഷാദ്മാനിയെ ടെഹ്റാനിൽ നടന്ന ആക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് ഇസ്രായേൽ സൈന്യം (ഐഡിഎഫ്) അറിയിച്ചിരിക്കുന്നത്. ഐഡിഎഫ് ഈ വിവരം തങ്ങളുടെ എക്സ് അക്കൗണ്ടിലാണ് പങ്കിട്ടത്.
‘ഖതം-അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ’ തലവനായിരുന്നു ഷാദ്മാനി. ഇസ്രായേലി സൈനിക വക്താവിന്റെ അഭിപ്രായത്തിൽ ഇറാന്റെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറായ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഏറ്റവും അടുത്ത വ്യക്തിയായിരുന്നു ഷാദ്മാനി.
അതേ സമയം ഈ അവകാശവാദത്തെക്കുറിച്ച് ഇറാനിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച മുൻ കമാൻഡർ ഘോലം അലി റാഷിദിനെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് ശേഷമാണ് അലി ഷദ്മാനിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.
അതേ സമയം ഇസ്രായേലിന്റെ ആക്രമണങ്ങളിൽ ടെഹ്റാനിൽ ഉച്ചത്തിലുള്ള സ്ഫോടനങ്ങൾ നടന്നു. ടെൽ അവീവിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. തിരിച്ചടിയെന്നോണം ഇസ്രായേൽ മണ്ണിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും തീവ്രവുമായ മിസൈൽ ആക്രമണം നടത്താൻ തയ്യാറെടുക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു.
ഇറാന്റെ മിസൈൽ ആക്രമണ മുന്നറിയിപ്പിന് തൊട്ടുപിന്നാലെ ടെൽ അവീവിലും പടിഞ്ഞാറൻ ജറുസലേമിലും ഉച്ചത്തിലുള്ള സ്ഫോടനങ്ങൾ നടന്നുവെന്നും റിപ്പോർട്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: