Tuesday, June 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കലിതുള്ളി മഴയും തിരയും; നിരവധി വീടുകള്‍ തകര്‍ന്നു, മത്സ്യത്തൊഴിലാളികള്‍ വറുതിയിലേക്ക്, എംഎല്‍എമാരും മന്ത്രിയും വോട്ട് പിടിത്തത്തിന്റെ തിരക്കിൽ

 കൗണ്‍സിലര്‍മാര്‍ കയ്യൊഴിഞ്ഞു, തീരവാസികള്‍ ദുരിതത്തില്‍

Janmabhumi Online by Janmabhumi Online
Jun 17, 2025, 11:03 am IST
in Kerala, Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം : ശംഖുംമുഖം വെട്ടുകാട് വാര്‍ഡുകളില്‍ കടല്‍ക്ഷോഭം രൂക്ഷമായതോടെ സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ കൗണ്‍സിലര്‍മാരും സര്‍ക്കാരും കയ്യൊഴിഞ്ഞിരിക്കുന്നു. ബന്ധപ്പെട്ടവരെ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. തിരയടിച്ചിലില്‍ അപകട ഭീഷണി നേരിടുന്ന അവസ്ഥയില്‍ എന്ത് ചെയ്യണമെന്നറിയില്ല. മിക്ക വീടുകളും ഭാഗികമായി തകര്‍ന്ന നിലയിലാണ്. ഈ വീടുകളില്‍ ഇനി അന്തിയുറങ്ങുന്നതിന് സ്വന്തം ചെലവില്‍ മണല്‍ചാക്കിട്ട് സുരക്ഷയൊരുക്കേണ്ട ഗതികേടിലാണെന്ന് തീരദേസവാസികള്‍ പറഞ്ഞു. എംഎല്‍എമാരും തലസ്ഥാനത്തെ മന്ത്രിയും നിലമ്പൂരില്‍ വോട്ട് പിടിത്തത്തിന്റെ തിരക്കിലായതിനാല്‍ തീരാദേശ വാസികളുടെ ദുരിതം കാണാന്‍ ആരുമില്ല.

ശംഖുംമുഖം വെട്ടുകാട് വാര്‍ഡുകളില്‍പ്പെട്ട ചെറുവെട്ടുകാട് പ്രദേശവാസികളാണ് കടല്‍ക്ഷോഭത്തില്‍ ദുരിതത്തിലായിരിക്കുന്നത്. മുപ്പതോളം വീടുകളാണ് ഇവിടങ്ങളില്‍ അപകട ഭീതിയിലായിരിക്കുന്നത്. ഇതില്‍ പലതും ഭാഗികമായി തകര്‍ന്ന നിലയിലാണ്. രണ്ട് വര്‍ഷം മുമ്പുണ്ടായ കടല്‍ക്ഷോഭത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും കടലെടുത്തിരിക്കുകയാണ്. കടല്‍ക്ഷോഭം കുറച്ചുകൂടി ശക്തിയായാല്‍ നിലവില്‍ ഭാഗികമായി തകര്‍ന്ന വീടുകളും പൂര്‍ണ്ണമായും തകരും.

ശക്തമായി തിരയടിച്ചിലുള്ള പ്രദേശങ്ങളില്‍ മണല്‍ചാക്കുകള്‍ അടുക്കി താത്കാലിക സുരക്ഷയൊരുക്കുന്നതിനായി അനവധി പ്രാവശ്യമാണ് കൗണ്‍സിലര്‍മാരുമായും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ ഒരിക്കല്‍ പോലും അവര്‍ ഫോണ്‍ എടുക്കാന്‍ തയ്യാറാവുന്നില്ല. ചിലര്‍ വിളിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും എംഎല്‍എയെ വിളിക്കാനാണ് മറുപടി നല്‍കിയതെന്നും ചെറുവെട്ടുകാട് സ്വദേശികളായ മാര്‍ക്കോസ് ആല്‍ബിന്‍, ജെനറ്റ് എന്നിവര്‍ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട നഗരസഭ പ്രതിനിധികള്‍ ഇങ്ങനെ പറയുമ്പോള്‍ ഞങ്ങള്‍ എന്തു ചെയ്യണമെന്നും തീരവാസികള്‍ ചോദിക്കുന്നു. മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ മണല്‍ നിറയ്‌ക്കാനുള്ള ചാക്കും ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയില്‍ നിന്ന് മണല്‍ ലഭിക്കാനുള്ള സാഹചര്യവും ഒരുക്കി തന്നിട്ടുണ്ട്. എന്നാല്‍ മണല്‍തീരത്ത് എത്തിക്കണമെങ്കില്‍ ഒരു ലോഡിന് 1000 രൂപ വാഹനത്തിന് നല്‍കണം. കൂടാതെ ചാക്കുകളില്‍ മണല്‍ നിറച്ച് തീരത്ത് അടുക്കണമെങ്കില്‍ പ്രത്യേക കൂലിയും നല്‍കണം.

കഴിഞ്ഞ ദിവസങ്ങളിലെ കടലാക്രമണത്തെ തുടര്‍ന്ന് ജില്ലയില്‍ 9 വീടുകളാണ് പൂര്‍ണമായും കടലെടുത്തത്. നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ബീമാപള്ളി, കൊച്ചുതോപ്പ്, ശംഖുമുഖം, പൂന്തുറ, ചെറിയതുറ, വലിയതുറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. 200 ഓളം വീടുകള്‍ ഏതുനിമിഷവും കടലെടുത്തേക്കുമെന്ന ഭയപ്പാടിലാണ് മത്സ്യത്തൊഴിലാളികള്‍. ശംഖുംമുഖം വാര്‍ഡില്‍ കനത്ത തിരയെത്തുടര്‍ന്ന് മൂന്നു വരി വീടുകള്‍ ഭീഷണിയിലാണ്.

Tags: Livelihoods affected by stormsHeavy rains and thunderstormsHouse destructionSevere weather impactsFlooding aftermathFishermen facing droughtStorm damage to infrastructure
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പകുതി വിദ്യാഭ്യാസ ജില്ലകളിലും ഡിഇഒമാരില്ല; പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി, ശമ്പള പരിഷ്‌കരണ കുടിശിക നല്കുന്നതും പ്രതിസന്ധിയിൽ

ഇറാന് ആണവായുധം കൈവശം വയ്‌ക്കാൻ കഴിയില്ലെന്ന് ട്രംപ് ; മറുവശത്ത് ടെഹ്‌റാനെ ഉടൻ ഒഴിപ്പിക്കണമെന്ന് ഇസ്രായേൽ : ഇറാനെതിരെ വലിയ ആക്രമണ സാധ്യത

കലിതുള്ളി മഴയും തിരയും; നിരവധി വീടുകള്‍ തകര്‍ന്നു, മത്സ്യത്തൊഴിലാളികള്‍ വറുതിയിലേക്ക്, എംഎല്‍എമാരും മന്ത്രിയും വോട്ട് പിടിത്തത്തിന്റെ തിരക്കിൽ

കോട്ടണ്‍ഹില്‍ സ്‌കൂളിലെ ദേശീയഗാന വിവാദം; അധ്യാപികയെ ശാസിച്ചത് ദേശാഭിമാനിയിലെ ജീവനക്കാരന്റെ നേതൃത്വത്തില്‍

മിഡിൽ ഈസ്റ്റിൽ പറക്കുന്ന വിമാനക്കമ്പനികൾക്ക് വെല്ലുവിളിയായി യുദ്ധം ; ഇറാനിൽ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാർ അതിർത്തികളിലേക്ക് നീങ്ങുന്നു

മിമിക്രിക്കാര്‍ അച്ഛനെ അനുകരിക്കുന്നത് കൊഞ്ഞനം കുത്തുന്നത് പോലെ!

തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന

ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു- ഇറാൻ എംബസി

ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, ആദ്യബാച്ച് അർമേനിയയിലേക്ക് പുറപ്പെട്ടതായി കേന്ദ്രസർക്കാർ

ടെഹ്റാന്റെ വ്യോമ മേഖല പൂർണമായും ഇസ്രയേലിന്റെ അധീനതയിൽ, ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് നെതന്യാഹു, ലക്‌ഷ്യം ഇറാന്റെ പരമോന്നത നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies