Tuesday, June 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തമിഴ്നാടും കേരളവും അവകാശം ഉയര്‍ത്തുന്ന മംഗളാദേവി ക്ഷേത്രവും ചിത്ര പൗര്‍ണമി ഉത്സവവും

Janmabhumi Online by Janmabhumi Online
Jun 17, 2025, 06:48 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ദേവീ ക്ഷേത്രങ്ങളില്‍ ചിത്ര പൗർണമി ദിവസം വലിയ പ്രാധാന്യമുള്ളതാണ്. ഈ ദിവസം മാത്രം നടതുറക്കുന്ന ഒരു ക്ഷേത്രമാണ് ഇടുക്കി കുമളിയിലെ മംഗളാദേവി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോമീറ്റർ ഉള്ളിൽ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കടൽനിരപ്പിന്റെ മേൽ ഭാഗത്തിൽ ഏകദേശമായി 1337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ അവകാശത്തിനായി തമിഴ്‌നാട് സംസ്ഥാനവും രംഗത്തുണ്ട്. “ചിത്രപൗർണമി” നാളിൽ ധാരാളം ഭക്തർ ക്ഷേത്രം സന്ദർശിക്കാറുണ്ട്. 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്.

മധുരാ പുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തിയെന്നും ആ പ്രതിഷ്ഠയാണ് ഇതെന്നും വിശ്വാസം. കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്‌ക്കുക മാത്രം ചെയ്യുന്ന പുരാതന പാണ്ഡ്യൻ ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുനത്. മനുഷ്യ വാസമില്ലാത്ത, കൊടും കാടിനുള്ളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ദക്ഷിണെന്ത്യയെക്കുറിച്ച് ചരിത്രഗ്രന്ഥം എഴുതിയിട്ടുള്ള എസ്.എൻ. സദാശിവന്റെ അഭിപ്രായത്തിൽ ഈ ക്ഷേത്രം തമിഴ് നാട്ടിൽ നിന്നുള്ള ശൈവമതക്കാരുടെ ആക്രമണത്തിലാണ് നശിപ്പിക്കപ്പെട്ടതെന്നു കുറിക്കുന്നു. 9 നൂറ്റാണ്ടിൽ ശൈവ സന്യാസിയായ സംബന്ധമൂർത്തിയും അദ്ദേഹത്തിന്റെ മറവ സൈന്യവും ഈ ക്ഷേത്രം പിടിച്ചെടുക്കുകയും സന്യാസിമാരെ വധിക്കുകയും പിന്നീട് ശബരിമലയിലെ ക്ഷേത്രം പിടിച്ചെടുക്കാനായി യാത്രതിരിക്കുകയും ചെയ്തു എന്നു കരുതുന്നു.

ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങൾ പോലും തകർന്ന നിലയിലായതിനാൽ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലാണ്. നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തിൽ 1980-കളിൽ തമിഴ് നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ ഈ ക്ഷേത്രം വിവാദങ്ങളിലായി. ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും, മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാർക്ക് പൂജയ്‌ക്ക് അനുവാദം കൊടുക്കുന്നു.

ചിത്രപൗർണമി ഉത്സവമാണ് പ്രശസ്തം. 10,000-ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു.

പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക. സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത ഇവിടെ യാത്രയ്‌ക്ക് പ്രത്യേകം അനുമതി ലഭിച്ച റ്റാക്സി ജീപ്പുകളിലോ കാട്ടിനുള്ളിലൂടെ 14 കി.മീ. നടന്നോ ഈ ഒരു ദിവസം മാത്രം ഭക്തന്മാർക്ക് ക്ഷേത്രത്തിലേയ്‌ക്ക് പ്രവേശനമുണ്ട്. മറ്റൊരു ദിവസവും ആരെയും വനത്തിനുള്ളിലേയ്‌ക്ക് കടത്തി വിടുകയില്ല. മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ റ്റൈഗർ റിസർവ്വ് പ്രദേശം മുഴുവൻ വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ്. ഉത്സവ ദിവസം കണ്ണകി ട്രസ്റ്റ് – തമിഴ്‌നാട്, ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവർ സംഘാടനത്തിനു നേതൃത്വം വഹിക്കുന്നു.

Tags: Mangaladevi TempleMangaladevi Chithra Pournami
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം
Kerala

പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ  മംഗളാദേവി ക്ഷേത്രത്തില്‍ ഇന്ന് ചിത്രാപൗര്‍ണമി ഉത്സവം

പുതിയ വാര്‍ത്തകള്‍

റോഡുകള്‍ വികസനഗതി നിര്‍ണയിക്കുമ്പോള്‍

ആൻഡമാൻ കടലിൽ വൻ എണ്ണ ശേഖരം: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ അഞ്ച് മടങ്ങ് വളർച്ചയ്‌ക്ക് സാധ്യത

നാണവും മാനവുമില്ലാതെ നിലമ്പൂരിലെ പോര്‍വിളി

കാനഡയിൽ ജി 7 ന് മുമ്പാകെ പ്രധാനമന്ത്രി മോദിക്കെതിരെ ഖാലിസ്ഥാൻ തീവ്രവാദികളുടെ പ്രകടനം ; എതിർത്ത് സിഖ് സംഘടനകൾ

ആറന്മുള ഐടി പാര്‍ക്കിനെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ ഐടി വകുപ്പ്; പദ്ധതിയുമായി സഹകരിക്കാവുന്നതാണെന്ന് കെഎസ്ഐടിഐൽ

ഖമേനിയുടെ ഏറ്റവും അടുത്ത സഹായിയെയും വധിച്ച് ഇസ്രായേൽ  ; ഇറാന്റെ ഉന്നത സൈനിക കമാൻഡർ അലി ഷാദ്മാനിയെ കൊലപ്പെടുത്തിയത് ഐഡിഎഫ് 

അഴിഞ്ഞുവീണ മുഖംമൂടികള്‍

ശരീരഭാരം കുറയ്‌ക്കാൻ നോക്കുമ്പോൾ നിങ്ങൾ ഈ തെറ്റുകൾ ചെയ്യുന്നുണ്ടോ ? ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിച്ചാലും പൊണ്ണത്തടി കുറയില്ല

“ഇപ്പോൾ നമ്മൾ അവരെ തടഞ്ഞില്ലെങ്കിൽ, അടുത്തത് നിങ്ങളായിരിക്കും” ; ലോകത്തിന് മുന്നറിയിപ്പ് നൽകി ഐഡിഎഫ്

പകുതി വിദ്യാഭ്യാസ ജില്ലകളിലും ഡിഇഒമാരില്ല; പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി, ശമ്പള പരിഷ്‌കരണ കുടിശിക നല്കുന്നതും പ്രതിസന്ധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies