ടെല്‍ അവീവ്: ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ടെഹറാനില്‍ സ്‌ഫോടന ശബ്ദം കേട്ടെന്നാണ് പുറത്തുവരുന്ന വിവരം.ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം.നേരത്തേ ഇസ്രയേല്‍ ആക്രമണത്തിന് ഇറാന്‍ തിരിച്ചടി നല്‍കിയിരുന്നു.
വെളളിയാഴ്ച രാത്രി ഇസ്രായേല്‍ വീണ്ടും ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഇറാനും തിരിച്ചടിച്ചു. ഇസ്രായേലിന്റെ ആകാശത്ത് ഡ്രോണുകള്‍ ദൃശ്യമാണ്.ടെല്‍ അവീവില്‍ ചിലയിടങ്ങളില്‍ ഇറാന്റെ ഡ്രോണുകള്‍ പതിച്ചതായാണ് വിവരം.
അതിനിടെ, യെമനില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി. ഈ പശ്ചാത്തലത്തില്‍ ജെറുസലേമില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി
നേരത്തെ, ഇസ്രായേലിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം ഇറാന്‍ നടത്തി. നൂറോളം ഡ്രോണുകള്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം ഇറാന്‍ ആക്രമണത്തെ ചെറുത്തു.
അതിനിടെ, ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് തുര്‍ക്കി രംഗത്തെത്തി. ഇസ്രയേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ വിമര്‍ശിച്ചത്.
വെളളിയാഴ്ച പുലര്‍ച്ചെയാണ് ഇറാനെതിരെ ഇസ്രായേല്‍ ശക്തമായ ആക്രമണം നടത്തിയത്. ഇറാന്‍ റവലൂഷണറി ഗാര്‍ഡ്‌സ് തലവന്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരെ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ കൊലപ്പെടുത്തി. ഇറാന്‍ ഇസ്രയേലിന്റെ നിലനില്‍പ്പിന് ഭീഷണി ആയതിനാലാണ് ആക്രമണം എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: