കോഴിക്കോട് : ബേപ്പൂര്‍ തീരത്തിന് അടുത്ത് അറബിക്കടലില്‍ ചരക്ക് കപ്പലിലുണ്ടായ അഗ്നിബാധ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രണവിധേയമാക്കാനായില്ല. പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം താത്കാലികമായി നിര്‍ത്തി.ചൊവ്വാഴ്ച രാവിലെ ദൗത്യം പുനരാരംഭിക്കും.
കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ ക്യാപ്റ്റനുള്‍പ്പെടെ 18 ജീവനക്കാരെ ഉടന്‍ മംഗലാപുരം തുറമുഖത്തെത്തിക്കും. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമെന്നാണ് അറിയുന്നത്.
കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ നാല് പേരെ കാണാതായി. കൊളംബോയില്‍ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂര്‍ പതാക വഹിക്കുന്ന കപ്പലാണ് ഉച്ചയോടെ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം . കപ്പലിലുള്ളത് നാല് തരം രാസവസ്തുക്കളെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യപ്റ്റന്‍ അരുണ്‍കുമാര്‍ പറഞ്ഞു. അപകടകരമായ വസ്തുക്കള്‍ കണ്ടെയിനറുകളിലുണ്ട്.കപ്പലില്‍ നിന്ന് അമ്പതോളം കണ്ടെയ്നറുകള്‍ കടലിലേക്ക് പതിച്ചെന്നാണ് റിപ്പോര്‍ട്ട്.
കേരളതീരത്ത് ആഘാതമില്ലെങ്കിലും ബേപ്പൂര്‍, കൊച്ചി, തൃശൂര്‍ തീരങ്ങളില്‍ മീന്‍പിടുത്തം വിലക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: