ഗാസ: ഗാസയിലെ മുജാഹിദീൻ ഭീകര സംഘടനയുടെ തലവനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. ഇതോടൊപ്പം മറ്റൊരു കുപ്രസിദ്ധ ഭീകരനും കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യം തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഇക്കാര്യം അറിയിച്ചത്.
“ഗാസ ആസ്ഥാനമായുള്ള മുജാഹിദീൻ ഭീകര സംഘടനയുടെ തലവനായ അസദ് അബു ശരിയയും മറ്റൊരു ഭീകരനായ മഹ്മൂദ് മുഹമ്മദ് ഹമീദ് കുഹൈലും രാവിലെ ഇസ്രായേൽ പ്രതിരോധ സേന, ഇസ്രായേൽ സുരക്ഷാ ഏജൻസി എന്നിവയുടെ സംയുക്ത ഓപ്പറേഷനിൽ കൊല്ലപ്പെട്ടു”- സൈന്യം എക്സിൽ കുറിച്ചു.
ഒക്ടോബർ 7 ന് ഇസ്രായേലിനെതിരായ കിബ്ബട്ട്സ് നിർ ഓസിൽ നടന്ന ആക്രമണത്തിൽ പ്രധാന പങ്കുവഹിച്ചു ഭീകരരാണ് ഇവരെന്ന് സൈന്യം പറഞ്ഞു. ഇസ്രായേലിലെ ഭയാനകമായ കൂട്ടക്കൊലയുടെ പ്രധാന ആസൂത്രകനായിരുന്നു അബു ശരിയ. ഇതിനുപുറമെ, ഗാഡ്, ജൂഡി ഹഗ്ഗായി ദമ്പതികളെ തട്ടിക്കൊണ്ടുപോയതിലും ഇയാൾ പങ്കാളിയായിരുന്നു. പ്രദേശത്തെ ഭീകര ശൃംഖലയുടെ പ്രധാന ഓപ്പറേറ്ററായിരുന്നു ഇയാൾ.
ഇസ്രായേലിലും തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിൽ ഇയാൾ പൂർണ്ണമായും സജീവമായിരുന്നു. ഐഡിഎഫ് സൈനികർക്കെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നതിലും ഇയാൾ മുഖ്യ പങ്ക് വഹിച്ചു. തുടർന്ന് ഐഡിഎഫ് വളരെക്കാലമായി ശരിയയെ തിരയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: