Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൂർവവിദ്യാര്‍ത്ഥി സംഗമത്തിൽ കണ്ട കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യഭാര്യയെ കൊന്നു, രണ്ടാം ഭാര്യയെ കൊന്നത് കാമുകിയുമായുള്ള അവിഹിതം കണ്ടു പിടിച്ചതോടെ

Janmabhumi Online by Janmabhumi Online
Jun 5, 2025, 09:47 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂർ പടിയൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും
കൊലപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേം നിവാസിൽ പ്രേംകുമാർ കൊടുംക്രിമിനൽ‌. പൂർ‌വ വിദ്യാര്‍ത്ഥി സംഗമത്തിൽ വീണ്ടുംകണ്ട കാമുകിക്കൊപ്പം കഴിയാനായി ആദ്യഭാര്യ വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാണ് രണ്ടാം ഭാര്യ രേഖയെയും അമ്മ മണിയെയും ക്രൂരമായി കൊലപ്പെടുത്തിയത്.

2019ൽ നടന്ന കൊലപാതകം ഉദയംപേരൂർ വിദ്യ കൊലക്കേസ് എന്ന പേരിൽ വലിയ വാർത്തയായിരുന്നു.‌ കാമുകിയായ തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലൻവിളയിൽ സുനിത ബേബിക്കൊപ്പം ചേർന്നാണ് ചേർത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് സ്വദേശി വിദ്യയെ (39) പ്രേംകുമാർ കൊലപ്പെടുത്തിയത്. അന്ന് ഉദയംപേരൂർ നടക്കാവിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു പ്രേംകുമാറും വിദ്യയും.

തിരുവനന്തപുരത്തെ സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് പ്രേംകുമാറും സുനിതയും.സ്‌കൂളിൽ നടന്ന പൂർ‌വവിദ്യാർത്ഥി സംഗമത്തിനുശേഷമാണ് പ്രേംകുമാറും സുനിതയും വീണ്ടും അടുപ്പത്തിലാകുന്നത്. തുടർന്ന് സുനിത ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് കടയ്‌ക്കലിലെ ആശുപത്രിയിൽ ചേർന്നു. പ്രേംകുമാറിന് തിരുവനന്തപുരം പേയാട് സ്വന്തമായി ഓഫീസുണ്ടായിരുന്നു. ഇതിനനടുത്തായി ഇരുവരും ചേർ‌ന്ന് വീട് വാടകയ്‌ക്കെടുത്തു. ഇത് വിദ്യ അറിഞ്ഞതാണ് കൊലയ്‌ക്ക് കാരണം.

2019 സെപ്തംബ‌ർ 20നാണ് കേരളത്തെ നടുക്കിയ കൊല. പ്രേംകുമാർ വിദ്യയുടെ ഫോൺ കൈക്കലാക്കുകയും നേത്രാവതി എക്‌സ്‌പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുകയും ചെയ്തു. കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്‌ടറെ കാണിക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തേയ്‌ക്ക് കൊണ്ടുപോയി. പ്രേംകുമാർ നിർബന്ധിച്ചതിനെത്തുടർന്ന് അമിതമായി മദ്യപിച്ച വിദ്യ ബോധം കെട്ടുറങ്ങി. പിന്നാലെ പുലർച്ചെ രണ്ടുമണിയോടെ വിദ്യയെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി.

ഈ സമയം വീടിന്റെ മുകൾ നിലയിലായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പ് പരിശോധിച്ച് മരണം ഉറപ്പാക്കി. തുടർന്ന് മൃതദേഹം ശുചിമുറിയിലേയ്‌ക്ക് മാറ്റി. രാവിലെ സുനിത പതിവുപോലെ ജോലിക്ക് പോവുകയും ചെയ്തു. ഇതിനിടെ മൃതദേഹം മറവുചെയ്യാൻ പ്രേംകുമാർ ഒരു സുഹൃത്തിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. തുടർന്ന് വൈകിട്ട് പ്രേംകുമാറും സുനിതയും ചേർന്ന് മൃതദേഹം കാറിൽ കയറ്റി. പിൻസീറ്റിൽ മൃതദേഹത്തിന്റെ തോളിൽ കയ്യിട്ടാണ് സുനിത ഇരുന്നത്.

തിരുനെൽവേലി- നാഗർകോവിൽ ദേശീയപാതയിൽ രാധാപുരം നോർത്ത് വള്ളിയൂരിലെത്തിയപ്പോൾ ഏർവാടി ഓവർബ്രിഡ്‌ജിന് സമീപത്തെ കുറ്റിക്കാട്ടിൽ മൃതദേഹം തള്ളി. ഇതിനുശേഷം പൊലീസ് സ്റ്റേഷനിൽ സുനിതക്കൊപ്പമെത്തി വിദ്യയെ കാണാനില്ലെന്ന് പരാതി നൽകി.എന്നാൽ പിന്നീട് പ്രേംകുമാർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചതോടെയാണ് പിടിവീണത്. ഇതിനിടെ ഒളിവിൽപ്പോയ പ്രേംകുമാർ ഫോണിൽ നിന്ന് ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സന്ദേശമയച്ചു.’എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്നായിരുന്നു വാട്‌സാപ്പ് സന്ദേശം.

വിദേശത്തേയ്‌ക്ക് കടക്കാനും പ്രേംകുമാർ ശ്രമിച്ചു. ബഹ്‌റൈനിലേയ്‌ക്ക് കടക്കാൻ ടിക്കറ്റ് അടക്കം ബുക്ക് ചെയ്തെങ്കിലും മക്കളെ അനാഥാലയത്തിലേയ്‌ക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വൈകിയതിനാൽ യാത്ര റദ്ദാക്കേണ്ടി വന്നു. പിന്നീട് മറ്റൊരു ദിവസം മക്കൾക്ക് അഡ്‌മിഷൻ എടുക്കാൻ ലക്ഷ്യമിട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് അനാഥാലയത്തിൽ നിൽക്കവേ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

.

Tags: crimePadiyur murder
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

Kerala

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു: കുട്ടികളിൽ ഒരാൾക്ക് പരിക്ക്, ഭയന്നോടിയ മറ്റൊരു കുട്ടിയെ കാണാനില്ല

India

ഭാര്യ പിണങ്ങിപ്പോയി: കല്യാണം നടത്തിയ ബ്രോക്കറിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

India

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബം വെളുപ്പിച്ചത് 142 കോടി രൂപയുടെ കള്ളപ്പണം

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

പുതിയ വാര്‍ത്തകള്‍

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies