തിരുവനന്തപുരം : എത്രയേറെ സമ്മര്‍ദ്ദത്തിലായാലും ഭാരതമാതാവിനെ കൈവിടുന്ന പ്രശ്നമില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. രാജ്ഭവന് ഓഡിറ്റോറിയത്തിലുള്ള ഭാരതമാതാവിന്റെ ചിത്രം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിദിനം സംബന്ധിച്ചുള്ള സര്‍ക്കാര്‍ പരിപാടി രാജ്ഭവനില്‍ നടത്തണമെന്ന് കൃഷിമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. താന്‍ അതിന് സസന്തോഷം അനുവാദം നല്‍കുകയും ചെയ്തു. എന്നാല്‍ സമ്മേളന വേദിയിലുള്ള ഭാരതമാതാവിന്റെ ചിത്രം നീക്കം ചെയ്യണമെന്ന മന്ത്രിയുടെ ആവശ്യത്തിനോട് വിയോജിക്കേണ്ടിവന്നു. അതേ തുടര്‍ന്ന് മന്ത്രി പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.
രാവിലെ മാത്രമല്ല, വൈകിട്ടത്തെ പരിസ്ഥിതിദിനാചരണ പരിപാടിയിലും അദ്ദേഹം സംബന്ധിക്കേണ്ടതായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഈ പരിപാടിയിലും മന്ത്രി സംബന്ധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: