തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികളെ ചേർത്ത് അയൽക്കൂട്ടം രൂപീകരിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ . അന്യത്തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങൾ രൂപീകരിക്കാനാണ് നിർദേശം . പഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്യത്തൊഴിലാളികളുടെ വാസസ്ഥലം കേന്ദ്രീകരിച്ച് കുടുംബശ്രീ മിഷനു കീഴിൽ സ്പെഷ്യൽ അയൽക്കൂട്ടങ്ങൾ ഉണ്ടാക്കാൻ മാർഗരേഖയും തയ്യാറാക്കി.
കേരളവുമായി അന്യസംസ്ഥാനത്തൊഴിലാളികളുടെ സാംസ്കാരിക ഏകോപനമാണ് ലക്ഷ്യം. അയൽക്കൂട്ടങ്ങൾക്കുപുറമെ, കുടുംബശ്രീ മിഷന്റെ കീഴിലുള്ള ബാലസഭകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെക്കൂടി ഉൾപ്പെടുത്താനാണ് നിർദേശം. അവധിദിവസങ്ങളിൽ ചേരുന്ന ബാലസഭകൾ വഴി കലാകായിക സർഗാത്മകപ്രവർത്തനങ്ങൾ സംഘടിപ്പിച്ചും സാംസ്കാരികവിനിമയം സാധ്യമാക്കണം. ഇങ്ങനെ, ക്യാമ്പുകൾ കേന്ദ്രീകരിച്ചുള്ള അയൽക്കൂട്ടവും ബാലസഭകളും സംഘടിപ്പിക്കാൻ ബഹുഭാഷാ വൊളന്റിയർമാരുടെ സേവനവും ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: