മുംബൈ: വിദേശത്ത് ഇന്ത്യന്‍ രൂപയില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള നീക്കവുമായി റിസർവ് ബാങ്ക്. ഇതിനായി ആര്‍ബിഐ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.
ശ്രീലങ്ക, ഭൂട്ടാന്, ബാംഗ്ലാദേശ്, നേപ്പാള്‍ രാജ്യങ്ങള്‍ക്കുള്ള വായ്പ തുകയാണ് തുടക്കത്തില്‍ രൂപയില്‍ നല്കാന് തീരുമാനിച്ചിരിക്കുന്നത്. ആദ്യമായാണ് വിദേശത്ത് ഇന്ത്യന്‍ രൂപയില്‍ വായ്പ ലഭ്യമാക്കുന്നതിന് ആലോചന നടക്കുന്നത്.
ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അതതു രാജ്യങ്ങളിലെ ശാഖകള്‍ വഴി അവിടത്തെ ഉപഭോക്താക്കള്‍ക്ക് രൂപയില്‍ വായ്പ അനുവദിക്കുന്നതിനാണ് ആര്‍ബിഐ ശ്രമം. വാണിജ്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം, 2024/25 ല്‍ ഇന്ത്യയുടെ ദക്ഷിണേഷ്യയിലേക്കുള്ള കയറ്റുമതിയുടെ 90% ശ്രീലങ്ക, ഭൂട്ടാന്, ബാംഗ്ലാദേശ്, നേപ്പാള്‍ രാജ്യങ്ങളിലേക്കായിരുന്നു. ഇത് ഏകദേശം 25 ബില്യണ്‍ ഡോളറിന്റെ ഇടപാടായിരുന്നു. അതേസമയം,ആഗോള കറന്‍സിയായി രൂപയെ ഉയര്‍ത്തികൊണ്ടുവരാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമാണിതെന്ന് വേണം കരുതാന്‍.
ആദ്യ ഘട്ടത്തില്‍ .ചില വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാട് രൂപയില്‍ ആക്കിയിരുന്നു. 20ലധികം രാജ്യങ്ങളുമായുള്ള ഇടപാട് ഇത്തരത്തില്‍ വിജയകരമായി നടക്കുന്നുണ്ട്. ഇത് ബാങ്കിങ് മേഖലയ്ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കാനും ആഗോള തലത്തില്‍ രൂപയുടെ സ്ഥാനം ഉയര്‍ത്തുന്നതിനും സഹായിക്കും. വിജയകരമായാല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കാനുള്ള സാധ്യതകളും ശക്തമാണ്. വ്യാപാര ആവശ്യങ്ങള്‍ക്കായാകും രൂപയില്‍ വായ്പ അനുവദിക്കുക.
വിദേശത്ത് രൂപയില്‍ വായ്പ ലഭ്യമാക്കുന്നത് രൂപയില്‍ വ്യാപാര ഇടപാടുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും വിദേശ കറന്‍സികളുടെ ഉപയോഗം പരിമിതപ്പെടുത്താനും ഉപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: