എറണാകുളം : ആലുവയില്‍ നാലു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി കുട്ടിയുടെ അമ്മ സന്ധ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സന്ധ്യയെ കാക്കനാട് വനിത സബ് ജയിലിലേക്ക് മാറ്റി. ബുധനാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയേക്കും
കുഞ്ഞിനെ പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചു. കൊലപാതക കാരണം വ്യക്തമല്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണ്ടി വരുമെന്നും പൊലീസ് വ്യക്തമാക്കി. കല്യാണിയുടേത് മുങ്ങിമരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.ചൊവ്വാഴ്ച പുലര്‍ച്ചെ 2.20നാണ് മൂഴിക്കുളത്ത് ചാലക്കുടിപ്പുഴയില്‍ കല്യാണിയുടെ മൃതദേഹം കണ്ടെടുത്തത്.
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സന്ധ്യയെ ചോദ്യം ചെയ്തു. പ്രതിക്ക് 35 വയസുണ്ടെങ്കിലും അതിനൊത്ത മാനസിക വളര്‍ച്ചയില്ലെന്ന് സന്ധ്യയുടെ മാതാവ് പറഞ്ഞു. സന്ധ്യയെ താന്‍ മര്‍ദ്ദിച്ചെന്ന ആരോപണം ഭര്‍ത്താവ് സുഭാഷ് നിഷേധിച്ചു. ഡോക്ടര്‍മാരുടെ വിദഗ്ധ ഉപദേശത്തിന് ശേഷമാകും പ്രതിസന്ധ്യയുടെ മാനസികനില പരിശോധിക്കുക. നാളെ മുതല്‍ ബന്ധുക്കളെ ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: