തിരുവനന്തപുരം:കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ അണുബാധയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റേണ്ടി വന്നതിലെ ചികിത്സാ പിഴവ് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം.സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം.മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെതാണ് ഉത്തരവ്.
ആശുപത്രിക്ക് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം ലൈസന്‍സുണ്ടോ എന്ന് പരിശോധിക്കണം. ആശുപത്രിയുടെ ഉടമ ആരെന്നും അവരുടെ പങ്കും അന്വേഷിക്കണം. തിരുവനന്തപുരം സ്വദേശിനി നീതുവിന്റെ വിരലുകളാണ് കോസ്‌മെറ്റിക് സര്‍ജറിക്ക് പിന്നാലെ ഉണ്ടായ അണുബാധയെ തുടര്‍ന്ന് മുറിച്ചു മാറ്റിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് നീതു കോസമറ്റിക്ക് ആശുപത്രിയില്‍ വയറ്റിലെ കൊഴുപ്പുമാറ്റാനായി ശസ്ത്രക്രിയ നടത്തിയത്. 23ന് വീട്ടിലേക്ക് തിരികെ വിട്ടെങ്കിലും ആരോഗ്യസ്ഥിതി വഷളായി. ഗുരുതരാവസ്ഥയിലായ നീതു 22 ദിവസം വെന്റിലേറ്ററില്‍ ആയിരുന്നു. അണുബാധയെ തുടര്‍ന്ന് നീതുവിന്റെ ഇടതുകാലിലെ അഞ്ചും ഇടതു കൈയിലെ നാലും വിരലുകളാണ് മുറിച്ചുമാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: