അഹമ്മദാബാദ് : ബംഗാളിന് പിന്നാലെ വഖഫ് സമരത്തിന്റെ പേരിൽ ഗുജറാത്തിലും കലാപം നടത്താനുള്ള നീക്കത്തിൽ മുസ്ലീം സംഘടനകൾ . വഖഫ് നിയമത്തിനെതിരെ ഗുജറാത്തില്‍ ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധമാണ് മുസ്ലീം സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് . ഇന്ന് വൈകീട്ട് മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി കൊടുത്തിട്ടില്ല. എന്നാൽ സർക്കാരിന്റെ അനുമതി ഇല്ലാതെ തന്നെ സമരം തുടങ്ങാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത് .
വഖഫ് ഭേദഗതി നിയമം വിവേചനപരമാണെന്നും വഖഫ് സ്വത്തുക്കൾ കയ്യേറാനുള്ള പദ്ധതിയാണെന്നും ഉയര്‍ത്തിക്കാട്ടിയാണ് മുസ്‌ലിം ഹിറ്റ് രക്ഷക് സമിതിയുടെ കീഴില്‍ സംഘടനകള്‍ സമരത്തിനൊരുങ്ങുന്നത്. സംസ്ഥാനത്തെ വിവിധ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്‌ലിം ഹിറ്റ് രക്ഷക് സമിതി. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ അഹമ്മദാബാദില്‍ നടന്നു.
വഖഫ് നിയമം പൂർണ്ണമായും വിവേചനപരമാണെന്നും, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണിതെന്നും അഹമ്മദാബാദ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിഡന്റ് ഇഖ്ബാൽ മിർസ ആരോപിച്ചു.
വഖഫ് സമരത്തിന്റെ പേരിൽ ബംഗാളിൽ ആരംഭിച്ച ഇസ്ലാം കലാപം രൂക്ഷമായ നിലയിലാണ് . ആയിരത്തോളം ഹിന്ദുക്കളാണ് അവിടെ നിന്ന് പലായനം ചെയ്തത് . എസ് ഡി പിഐയാണ് ഈ കലാപത്തിന് പിന്നില്ലെന്ന് ബംഗാൾ പൊലീസ് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ബംഗാളിന് പിന്നാലെ ഗുജറാത്തിലും ആസൂത്രിതമായി കലാപം നടത്താനുള്ള ശ്രമമാണിതെന്നും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: