ന്യൂദല്‍ഹി: സുപ്രീംകോടതിക്ക് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142, ജുഡീഷ്യറിക്ക് 24 മണിക്കൂറും ലഭ്യമായ ജനാധിപത്യസംവിധാനങ്ങള്‍ക്കെതിരായ ഒരു ആണവ മിസൈലായി മാറിയിരിക്കുന്നു എന്നും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ വിമര്‍ശിച്ചു.
ദല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെടുത്തതിനെയും പിന്നാലെയുണ്ടായ സംഭവവികാസങ്ങളെയും ഉപരാഷ്‌ട്രപതി വിമര്‍ശിച്ചു. ദിവസങ്ങള്‍ക്കുശേഷമാണ് സംഭവം പുറംലോകം അറിഞ്ഞത്. ആ വെളിപ്പെടുത്തലില്‍ രാജ്യത്തെ ജനങ്ങള്‍ മുമ്പൊരിക്കലും ഇല്ലാത്തവിധം ഞെട്ടിപ്പോയി, ജനങ്ങള്‍ അനിശ്ചിതത്വത്തിലായി, അഗാധമായ ആശങ്കയുണ്ടായി. ജനങ്ങള്‍ അങ്ങേയറ്റം ആദരവോടെ നോക്കിയിരുന്ന നമ്മുടെ ഒരു സ്ഥാപനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതില്‍ രാജ്യം അസ്വസ്ഥമാണ്. പണം പിടിച്ചെടുത്തതിന് ശേഷം ജഡ്ജിക്കെതിരെ ഒരു എഫ്ഐആര്‍ പോലും ഫയല്‍ ചെയ്തിട്ടില്ല. ഈ രാജ്യത്ത് ആര്‍ക്കും, ഏതൊരു വ്യക്തിക്ക് എതിരെയും ഭരണഘടനാ പദവിയിലുള്ള ഏത് ഉദ്യോഗസ്ഥനുമെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ആരുടെയും അനുമതി ആവശ്യമില്ല. എന്നാല്‍ അത് ജഡ്ജിമാരാണെങ്കില്‍, അവര്‍ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ജുഡീഷ്യറിയില്‍ ബന്ധപ്പെട്ടവര്‍ അത് അംഗീകരിക്കേണ്ടതുണ്ട്, പക്ഷേ അത് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: