Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മ്ലാവേലി വായന

കുട്ടികള്‍ ഉണ്ടാകാതെ ദു:ഖിച്ചിരിക്കുന്ന ഒരു കുടുംബത്തിലേക്ക് പരദേശരൂപിയായി പരമശിവനെത്തുന്നതും പിന്നീട് ഭഗവാന്റെ അനുഗ്രഹത്താല്‍ അവര്‍ക്ക് ഒരു ഉണ്ണി പിറക്കുന്നതും അങ്ങനെ ആ കുടുംബത്തിന് ഉണ്ടാകുന്ന സന്തോഷവും ആണ് മ്ലാവേലി വായനയുടെ കഥാസാരം. ഇതിലെ ഓരോ ചിത്രത്തിനും ഓരോ കഥകള്‍ പറയാനുണ്ട്.

പ്രീതി നായര്‍ by പ്രീതി നായര്‍
Apr 18, 2025, 06:05 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അന്യംനിന്ന് പോകുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് മ്ലാവേലി വായന. ഡാവേലി, ബ്ലാവേലി, രാവേലി തുടങ്ങി പേരില്‍ പ്രാദേശിക വൈവിധ്യം ഏറെയുണ്ട്. വീരശൈവ സമുദായക്കാരാണ് വായന നടത്തുന്നത്. ശ്രീ മഹാദേവന്റെ ലീലകള്‍ വര്‍ണിച്ച് മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന സന്ദേശമാണ് മ്ലാവേലി വായന നല്‍കുന്നത്. നൂറിലധികം ചിത്രങ്ങളുള്ള കലണ്ടര്‍ നോക്കി പ്രത്യേക ഈണത്തില്‍ പാട്ടുരൂപത്തില്‍ വിശദീകരിക്കുന്നതാണ് വായനയുടെ രീതി. പല നാട്ടുഭാഷകളും ഇതില്‍ കേള്‍ക്കാം. കൃഷി, കന്നുകാലി വളര്‍ത്തല്‍, ഈശ്വരഭജനം, ദാനം തുടങ്ങിയവയാണ് പ്രമേയം. സംന്യാസി വേഷത്തിലെത്തുന്ന മഹാദേവന്‍ എന്ന സങ്കല്പമുള്ളതിനാല്‍, കര്‍ക്കടക മാസത്തില്‍ ഭക്തിയോടെയാണ് വീടുകളില്‍ മ്ലാവേലി വായന നടത്തുന്നത്. ശിവരാത്രി ദിവസം ആലുവ മണപ്പുറത്തും രാത്രി വായന നടക്കാറുണ്ട്.

മരണവീടുകളില്‍ പുല വീടുന്ന ദിവസം മൃതദേഹം സംസ്‌ക്കരിച്ച സ്ഥലത്ത് പരേതാത്മാവിന്റെ നിത്യശാന്തിക്കായും വായന പതിവുണ്ട്. കുട്ടികളില്ലാത്ത ദമ്പതികള്‍ മ്ലാവേലി ദാനം ചെയ്യുക എന്ന ആചാരവും നിലവിലുണ്ട്. വസ്ത്രദാനം മനസ്സറിഞ്ഞ് വേണമെന്നതും പശുവിന്‍ പാല്‍ ശ്രീപാര്‍വ്വതിദേവിയുടെ ദാനമെന്നു കരുതി കൊടുക്കണമെന്നതും മ്ലാവേലി വായനയുടെ സന്ദേശത്തില്‍പ്പെടുന്നു. പാലില്‍ ഒരു ഭാഗം കന്നുകുട്ടിക്കും ഒരു ഭാഗം വീട്ടുടമസ്ഥനും മൂന്നാമത്തെ ഭാഗം അമ്പലങ്ങളിലേക്കും നാലാമത്തേത് അയല്‍വാസികള്‍ക്കുമായി ദാനം ചെയ്യണമെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഓരോ ചിത്രത്തിനും ഓരോ കഥകള്‍ പറയാനുണ്ട്. കുട്ടികള്‍ ഉണ്ടാകാതെ ദു:ഖിച്ചിരിക്കുന്ന ഒരു കുടുംബത്തിലേക്ക് പരദേശരൂപിയായി പരമശിവനെത്തുന്നതും പിന്നീട് ഭഗവാന്റെ അനുഗഹത്താല്‍ അവര്‍ക്ക് ഒരു ഉണ്ണി പിറക്കുന്നതും അങ്ങനെ ആ കുടുംബത്തിന് ഉണ്ടാകുന്ന സന്തോഷവും ആണ് മ്ലാവേലിയുടെ കഥാസാരം.

മനുഷ്യന്‍ പാലിക്കേണ്ട നല്ല ശീലങ്ങളും മ്ലാവേലി വായിക്കുന്നവര്‍ ചിത്രം ചൂണ്ടിക്കാട്ടി ഓര്‍മ്മപ്പെടുത്തുന്നു. ഉമ്മറപ്പടിയില്‍ ഇരിക്കരുത്, ഒറ്റക്കാലില്‍ നില്‍ക്കരുത്, ദാഹജലം ചോദിച്ചു വരുന്നവര്‍ക്ക് തിളപ്പിച്ചാറിയ വെള്ളമുള്ളപ്പോള്‍ വെറും വെള്ളം കൊടുക്കരുത്, കുട്ടികളെ സന്ധ്യയ്‌ക്ക് നാമം ചൊല്ലാന്‍ ശീലിപ്പിക്കണം എന്നിവ ഇതില്‍ ചിലതാണ്.

ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന സന്ദേശങ്ങളാണ് മ്ലാവേലി വായന നല്‍കുന്നത്. ഇന്ന് മ്ലാവേലി വായിക്കുന്നവരുടെ നന്നേ കുറവാണ്. പ്രധാന കാരണം ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പ്രയാസമാണെന്നതു തന്നെ. ഇവര്‍ കണക്ക് പറഞ്ഞ് ദക്ഷിണ വാങ്ങാറുമില്ല. അന്യം നിന്നു പോകുന്ന ഈ അനുഷ്ഠാന കലയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

 

Tags: Reading Mlaveli
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കുക

ഇന്നും അതി ശക്തമായ മഴ, ചക്രവാതച്ചുഴി: ട്രെയിനുകള്‍ വൈകും, മലയോര മേഖലകളിൽ അതീവ ജാഗ്രത

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

സൈപ്രസ് പ്രസിഡന്‍റ് നികോസ് ക്രിസ്റ്റോഡൗലിഡസ് മോദിയെ സ്വീകരിക്കുന്നു (വലത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

തുർക്കി-പാകിസ്ഥാൻ അച്ചുതണ്ടിനെ ചെറുക്കാന്‍ മോദി സൈപ്രസിലെത്തി; ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം ശക്തിപ്പെടുത്തും

ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനമായ ഡി4 (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (നടുവില്‍) ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനം (വലത്ത്)

തുര്‍ക്കിയുടെ ഡ്രോണുകളെ നാണം കെടുത്തിയ ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ ഇവരാണ്….

ഇന്ത്യയുടെ ശുഭാംശു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് കേരളത്തിന്റെ ജ്യോതിയും ഉമയും പോകും

എയറിന്ത്യ വിമാനത്തില്‍ നിന്നും കണ്ടെടുത്ത ഒരു ബ്ലാക് ബോക്സ് (ഇടത്ത്) തകര്‍ന്നുവീണ എയറിന്ത്യ വിമാനത്തില്‍ വാല്‍ഭാഗം (വലത്ത്)

എയറിന്ത്യ വിമാന അപകടം: രണ്ടാമത്തെ ബ്ലാക് ബോക്സും കണ്ടെടുത്തു; വിമാനത്തകര്‍ച്ച വരെ വിമാനത്തിനുള്ളില്‍ സംഭവിച്ചതെന്തെന്ന് അറിയാനാകും

ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ ബെഞ്ചമിൻ നെതന്യാഹു പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട് ; തടഞ്ഞത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മുകേഷ് അംബാനിയും ഗുരുവായ പ്രൊഫ. മന്‍മോഹന്‍ ശര്‍മ്മയും (ഇടത്ത്) ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (വലത്ത്)

ഗുരു സാക്ഷാല്‍ പരബ്രഹ്മ….ഗുരുവിന് ദക്ഷിണയായി ഇന്ത്യയിലെ രണ്ട് വന്‍ബിസിനസുകാര്‍; ഒരാള്‍ നല്‍കിയത് 151 കോടി; മറ്റൊരാള്‍ 12 കോടിയും

തുർക്കിയെ പിന്തുണയ്‌ക്കരുത് : ബഹിഷ്ക്കരിക്കുക തന്നെ വേണം ; ആമിർ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies