Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഷ്‌ട്രപതിക്കും മുകളിലോ രണ്ടംഗ ബെഞ്ച് ?

Janmabhumi Online by Janmabhumi Online
Apr 14, 2025, 08:20 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്‌ട്രപതിക്കും സമയപരിധി തീരുമാനിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധി പല കോണുകളില്‍ നിന്നും വിമര്‍ശിക്കപ്പെട്ടിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ത്തന്നെ ഇത് ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഷ്‌ട്രപതിയുടെ അധികാരം സംബന്ധിച്ചു പറയുന്നത് ആര്‍ട്ടിക്കിള്‍ 201ലാണ്. ഇതനുസരിച്ച് ഏതെങ്കിലും കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രാഷ്‌ട്രപതിക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇക്കാര്യം വിസ്മരിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് തീര്‍ത്തും അസ്വീകാര്യമായ വിധി ഉണ്ടായിരിക്കുന്നത്.
ഗവര്‍ണറുടെ കാര്യത്തിലും സമയപരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ല.

ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നതു പോലുള്ള ഉത്തരവ് പുറപ്പെടുവിക്കണമെങ്കില്‍ ഭരണഘടനയില്‍ മാറ്റം വരുത്തണം. ഇതിനുള്ള അധികാരം കോടതിക്കില്ല. പാര്‍ലമെന്റിന് മാത്രമാണുള്ളത്. അതും മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഇതൊക്കെ വിസ്മരിച്ചുകൊണ്ടാണ് രാഷ്‌ട്രീയപ്രേരിതം എന്നു പറയാവുന്ന വിധത്തില്‍ കോടതി വിചിത്രമായ ഉത്തരവ് പു
റപ്പെടുവിച്ചിരിക്കുന്നത്. ഗവര്‍ണറുടെയും രാഷ്‌ട്രപതിയുടെയും അധികാര വിനിയോഗം സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ത്തന്നെ അത് പരിഗണിക്കേണ്ടത് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ്. ഇതിനുപകരം രണ്ടംഗ ബെഞ്ച് ഇക്കാര്യത്തില്‍ ചാടിക്കേറി തീരുമാനമെടുത്തിരിക്കുന്നത് തീര്‍ത്തും അനുചിതവും അധികാരപരിധിയുടെ ലംഘനവുമാണ്. ഭരണഘടനാ വ്യവസ്ഥകളെക്കുറിച്ച് ധാരണയുള്ള ആരുംതന്നെ ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ പിന്തുണയ്‌ക്കുമെന്ന് തോന്നുന്നില്ല. കോടതി പരിധി വിട്ടിരിക്കുന്നുവെന്നും, സമയപരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഗവര്‍ണറുടെയും രാഷ്‌ട്രപതിയുടെയും വിവേചനാധികാരത്തില്‍ കടന്നുകയറുന്ന കോടതി, വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയണം. സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തുന്ന കോടതി മറ്റുള്ളവരുടെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ വയ്‌ക്കുന്നതില്‍ പൊരുത്തക്കേടില്ലേ?

നമ്മുടെ രാജ്യത്ത് ഭരണഘടന അനുസരിച്ച് പാര്‍ലമെന്റിനും ജുഡീഷ്യറിക്കും എക്‌സിക്യൂട്ടീവിനും വ്യക്തമായ അധികാര വിഭജനമുണ്ട്. ഇത് ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഭരണഘടനാഭേദഗതിക്കുള്ള അധികാരം പാര്‍ലമെന്റിനാണ്. പാര്‍ലമെന്റ് നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ഭരണഘടനാ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ മാത്രമാണ് കോടതിക്ക് അധികാരം. ഈ വ്യവസ്ഥയാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് മറികടന്നിരിക്കുന്നത്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇത് ഒരുതരം കടന്നു കയറ്റമാണ്. ഇങ്ങനെയുള്ള ഉത്തരവുകള്‍ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്‌ക്കും.

തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് വിട്ടത്. ഇക്കാര്യത്തില്‍ ന്യായമായ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി വന്നത്. സ്വാഭാവിക നടപടി എന്ന നിലയില്‍ കോടതിക്ക് ചെയ്യാവുന്നത് തീരുമാനം ഭരണഘടനാ ബെഞ്ചിന് വിടുക എന്നതായിരുന്നു. അത് ചെയ്യാതെ ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത് പല സംശയങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. കോടതി ഉത്തരവ് വന്ന ഉടനെ രാഷ്‌ട്രപതിക്ക് അയച്ച ബില്ലുകളില്‍ തീരുമാനം ഉണ്ടാകുന്നതിനു മുന്‍പേ തമിഴ്‌നാട് നിയമസഭ അവയൊക്കെ ഒറ്റയടിക്ക് നിയമമാക്കിയത് ഈ സംശയത്തെ ബലപ്പെടുത്തുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ഇത്തരമൊരു വിധി തന്നെ പ്രതീക്ഷിച്ച് കാര്യങ്ങളെല്ലാം മുന്‍കൂട്ടി തീരുമാനിക്കുകയായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.

ജുഡീഷ്യല്‍ ആക്റ്റിവിസം കുറേക്കാലമായി വലിയ ചര്‍ച്ചാവിഷയമാണ്. രാജ്യത്തെയും ഭരണസംവിധാനത്തെയും മുഴുവന്‍ ബാധിക്കുന്ന വിഷയങ്ങളില്‍ കോടതി അനവധാനതയോടെ തീരുമാനമെടുക്കുന്നുവെന്ന ആശങ്ക പലരും പങ്കുവെച്ചിട്ടുണ്ട്. ജഡ്ജിമാരും വ്യക്തികളാണല്ലോ. സമീപകാലത്ത് ചില ന്യായാധിപന്മാരുടെ ചെയ്തികള്‍ അവര്‍ പല വിധത്തിലുള്ള സ്വാധീനത്തിനും വഴിപ്പെടുന്നവരാണെന്ന് കരുതേണ്ട സ്ഥിതിവിശേഷമാണ്. ഈ പശ്ചാത്തലത്തില്‍ രാഷ്‌ട്രപതിയുടെ അധികാരപരിധിയില്‍ കടന്നുകയറുന്ന ഇപ്പോഴത്തെ രണ്ടംഗ ബെഞ്ചിന്റെ വിധി മറികടക്കേണ്ട ആവശ്യമുണ്ട്. വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കുമെന്നാണ് അറിയാന്‍ കഴിയുന്നത്. തീര്‍ച്ചയായും ഇങ്ങനെയൊരു നടപടിയിലൂടെ തെറ്റുകള്‍ തിരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം രാജ്യത്തിന്റെ സംവിധാനത്തെത്തന്നെ അത് ബാധിക്കും. സീസറുടെ ഭാര്യ ചാരിത്രവതിയാണെന്ന് സീസറിനു മാത്രം തോന്നിയാല്‍ പോരാ, മറ്റുള്ളവര്‍ക്കും തോന്നണമെന്നു പറയാറുണ്ടല്ലോ. ഇത് ഏറ്റവും കൂടുതല്‍ ബാധകമാകേണ്ടത് നീതിപീഠങ്ങള്‍ക്കാണ്.

Tags: President Draupadi MurmuSupreme Court judgement
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡെറാഡൂണ്‍ നാഷണല്‍ ഇന്‍സിസ്റ്റിറ്റിയൂട്ട് ഫോര്‍ ദി എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍ വിത്ത് വിഷ്വല്‍ ഡിസെബിളിറ്റി സന്ദര്‍ശനത്തിനിടെ കുട്ടികളുടെ പിറന്നാള്‍ ആശംസാഗാനം കേട്ട് വിതുമ്പുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഗവര്‍ണര്‍ റിട്ട. ലഫ്. ജനറല്‍ ഗുര്‍മിത് സിങ് സമീപം
India

ആ പിറന്നാള്‍ ആശംസയ്‌ക്കു മുന്നില്‍ രാഷ്‌ട്രപതി കണ്ണീരണിഞ്ഞു…

India

സുപ്രീം കോടതിയോട് രാഷ്‌ട്രപതി ഉത്തരം തേടിയ 14 ചോദ്യങ്ങള്‍

India

ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ടപതി

India

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെ പ്രശംസിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു : രാഷ്‌ട്രപതിയുടെ മൂന്ന് സേനാ മേധാവികൾക്കൊപ്പമുള്ള ചിത്രങ്ങളും വൈറൽ

ന്യൂദല്‍ഹിയിലെ സംവിധാന്‍ സദനിന്റെ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിച്ച പഞ്ചായത്ത് സെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്ത ഗ്രാമപഞ്ചായത്തുകളിലെ വനിതാ പ്രതിനിധികളെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിവാദ്യം ചെയ്യുന്നു
India

വനിതാ ശാക്തീകരണത്തിന്റെ പുതിയ മാതൃക ‘പഞ്ചായത്ത് സെ പാര്‍ലമെന്റ്’

പുതിയ വാര്‍ത്തകള്‍

ഭാരതാംബയോട് അവഹേളനം: മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച് യുവമോർച്ച, പ്രവർത്തകരെ ആക്രമിച്ച് എസ്എഫ്ഐ

പ്രിന്‍സിപ്പല്‍ തസ്തികയില്ലാതെ സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്‌കൂളുകള്‍

ആറന്മുള ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍: ആഗോള നിക്ഷേപക സംഗമത്തിന്റെ മറവില്‍ നടന്നത് മാസങ്ങളുടെ ഗൂഢാലോചന

ഇന്ത്യയുമായി സംസാരിക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു ; അമേരിക്കയോട് ശുപാർശ ചെയ്ത്  പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

എയര്‍ ഇന്ത്യ അപകടം: 223 ഡിഎന്‍എ സാമ്പിളുകള്‍ തിരിച്ചറിഞ്ഞു

പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ല ; നയം വ്യക്തമാക്കി അമിത് ഷാ

മോദി സർക്കാരിന്റെ നയതന്ത്രവിജയം ; സംഘർഷത്തിനിടെ അടച്ച വ്യോമാതിർത്തി ഇന്ത്യയ്‌ക്കായി തുറന്നു നൽകി ഇറാൻ

പോലീസ് അ റസ്റ്റ് ചെയ്ത് എസ് ഡി പി ഐ പ്രവർത്തകർ

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; റസീനയുടെ ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി, റഹീസിന്റെ മൊഴി നിർണായകം

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; രഹസ്യബാലറ്റ് ജൂലൈ 30ന് ദര്‍ബാര്‍ ഹാളില്‍

സ്റ്റുട്ട്ഗാട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് ‘പണി’ ; മലയാളത്തിന്റെ അഭിമാനമായി ജോജു ജോർജ്ജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies