ന്യൂഡൽഹി ; ഭീകരതയെ ചെറുക്കുന്നതിനും സമുദ്ര, സൈബർ സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിനും യുഎസും, ഇന്ത്യയും പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .ഇന്ത്യയിലെത്തിയ യുഎസ് ദേശീയ രഹസ്യാന്വേഷണ ഏജൻസി മേധാവി തുളസി ഗബ്ബാർഡിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .
നേരത്തെ ഇന്ത്യയും അമേരിക്കയ്ക്കും ഇടയിലുള്ള ഇറക്കുമതി തീരുവ അടക്കമുള്ള വിഷയങ്ങളില്‍ തുള്‍സി ഗബ്ബാര്‍ഡ് പ്രതികരിച്ചിരുന്നു. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും ഉന്നതതല ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കിയ അവര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യ സഹകരണം ശക്തമാക്കാനുള്ള അവസരമാണിതെന്ന് ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി മോദിയെയും പ്രസിഡന്റ് ട്രംപിനെയും നല്ല സുഹൃത്തുക്കളായി വിശേഷിപ്പിച്ച തുളസി ഗബ്ബാർഡ്, പൊതുവായ ലക്ഷ്യങ്ങളും പങ്കിട്ട താൽപ്പര്യങ്ങളും എങ്ങനെ ശക്തിപ്പെടുത്താമെന്നതിലാണ് ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പറഞ്ഞു.
തുളസിമാലയാണ് തുളസി ഗബ്ബാർഡിനു സമ്മാനമായി പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയത്. ഒപ്പം പ്രയാഗ്രാജ് മഹാകുംഭമേളയിൽ നിന്ന് കൊണ്ടുവന്ന ഗംഗാജലം നിറച്ച കലശവും പ്രധാനമന്ത്രി അദ്ദേഹം സമ്മാനിച്ചു.
തുളസി ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയിൽ ഖാലിസ്ഥാൻ വിഷയമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉന്നയിച്ചത്. അമേരിക്കയിൽ ഇന്ത്യയ്ക്കെതിരെ ഖാലിസ്ഥാൻ ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം തുളസി ഗബ്ബാർഡിനോട് ആവശ്യപ്പെട്ടു.
തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ജീവിതത്തിലെ നല്ലതും ചീത്തയുമായ സമയങ്ങളിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവദ് ഗീതയിൽ അർജുനന് നൽകിയ ജ്ഞാനം താൻ എപ്പോഴും ഓർക്കുമെന്നും തുളസി ഗബ്ബാർഡ് പറഞ്ഞു.
ഭഗവദ് ഗീതയ്ക്ക് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെക്കുറിച്ചും അവര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഭഗവാന് ശ്രീകൃഷ്ണന് നല്കുന്ന ഉപദേശമാണ് മാനസികവും തൊഴില്‍പരവുമായി സംഘര്‍ഷങ്ങള്‍ നേരിടുന്ന ഘട്ടങ്ങളില്‍ തന്റെ കരുത്തും മാര്ഗദീപവുമെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: