തിരൂര്‍: മികച്ച വിഷ്വല്‍ ഇഫക്ട്സിനുള്ള ഓസ്കര് പുരസ്കാരം നേടിയ ഡ്യൂണ്‍: പാര്‍ട്ട്: 2 എന്ന സിനിമയുടെ വിഎഫ്എകസ് ടീമില്‍ തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി രോഹിഷ് മണിയും. ചിത്രത്തിന് 1000 വിഎഫ്എക്സ് ഷോട്ടുകള്‍ നല്കിയ ഡ്യൂണ്‍: രണ്ടാം ഭാഗത്തിലെ പ്രധാന വിഎഫ്എക്സ് പങ്കാളിയായ ഡിനെഗ് സ്റ്റുഡിയോ വില്മാച്ച് മൂവ്ടെക്നിക്കല് ഡയറക്ടറായാണ് രോഹിഷ് മണി വര്‍ക്ക് ചെയ്യുന്നത്.
ചെറുപ്പം മുതലേ ചലച്ചിത്ര മേഖലയോട് താല്പര്യം പുലര്‍ത്തിയിരുന്ന രോഹിഷ് കോഴിക്കോട്ടെ മീഡിയ സ്റ്റഡീസ് കോളേജില്‍ നിന്ന് ഓഡിയോ വിഷ്വല്‍ എഞ്ചിനിയറിങ്ങ് പഠിച്ചു. പഠന ശേഷം ആദ്യത്തെ ആറു വര്‍ഷം വിദേശത്ത് ഐടി മേഖലയില്‍ ജോലി ചെയ്തെങ്കിലും ചലച്ചിത്ര മേഖലയിലെത്താന്‍ ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന് ഡിനെഗ് എന്ന ലോകോത്തര വിഎഫ്എക്സ് കമ്പനിയില്ചേരുകയായിരുന്നു.
2021ല്‍ ബെസ്റ്റ് വിഷ്വല്‍ എഫക്ട്സിനുള്ള ഓസ്കര് പുരസ്കാരം നേടിയ ടെനറ്റ് എന്ന സിനിമയിലും മാച്ച്മൂവ് ടെക്നിക്കല്‍ ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഡ്യൂണ്‍ രണ്ടാം ഭാഗത്തില്‍ ബോഡി ട്രാക്കിങ് ടെക്നിക്കല്‍ ഡയറക്ടറായിരുന്നു രോഹിഷ് മണി. 2025ലെ മികച്ച വിഎഫ്എക്സ് ഒാസ്കര്‍ പുരസ്കാരം ഈ ചലച്ചിത്രത്തിന്റെ വിഷ്വല്‍ ഇഫക്ട്സ് ടീമിനെ നയിച്ച ഡിനെഗ് സൂപ്പര്‍ വൈസര്‍മാരായ സ്റ്റീഫന്‍ ജെയിംസും റൈസ് സാല്കോംബുമാണ് ഏറ്റുവാങ്ങിയത്. നമ്പ്യാരത്ത് രാമുവിന്റെയും തൃക്കണ്ടിയൂരിലെ പാലക്കാട്ട് പുഷ്പയുടെയും മകനാണ് രോഹിഷ് മണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: