Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദി പറഞ്ഞതും പറയാതെ വച്ചതും

പൂര്‍ണമായല്ലെങ്കിലും കുറച്ചുനാള്‍ അമേരിക്ക കേന്ദ്രീകരിച്ചുള്ള ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറയുകയും മോദിയുടെയും ട്രംപിന്റെയും ബാക്കിയുള്ള ഭരണകാലത്ത് കൂടുതല്‍ കരുത്തോടെ ഇരു രാജ്യങ്ങളും മുന്നോട്ട് നീങ്ങുമെന്നും കരുതാം.

വിഷ്ണു അരവിന്ദ് (ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ ഗവേഷകന്‍) by വിഷ്ണു അരവിന്ദ് (ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ ഗവേഷകന്‍)
Feb 6, 2025, 11:11 am IST
in Vicharam, Article
FacebookTwitterWhatsAppTelegramLinkedinEmail

2014ന് ശേഷം വിദേശ ഇടപെടലുകളില്ലാത്ത ആദ്യ പാര്‍ലമെന്റ് സമ്മേളനമാണിതെന്നായിരുന്നല്ലൊ ബജറ്റ് സമ്മേളനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണം. ഭരിക്കുന്നത് ബിജെപിയായത് കൊണ്ട് ജാതി, മുസ്ലിം വംശഹത്യ തുടങ്ങി കശ്മീര്‍ പ്രശ്നം വരെ രാഷ്‌ട്രീയവും സാമ്പത്തികവുമായ ആരോപണങ്ങള്‍ ഓരോ സമ്മേളനത്തിന് മുന്‍പും ഉയര്‍ന്നിരുന്നു. ഭാരതത്തെ ദുര്‍ബലപ്പെടുത്താന്‍ വിദേശശക്തികള്‍ ഇപ്രകാരമുയര്‍ത്തിയ വിഷയങ്ങള്‍ രാഹുല്‍ കോണ്‍ഗ്രസ്സും ഏറ്റുചൊല്ലി. ഭാരത വിരുദ്ധ ശക്തികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയത് മുതല്‍ ഹിഡന്‍ബര്‍ഗ് ഉള്‍പ്പടെയുള്ള ശക്തികള്‍ തിരിച്ചടികള്‍ നേരിടുകയും സ്ഥിതി മെച്ചപ്പെടുകയുമാണ്. ഇക്കാര്യമാണ് പ്രധാനമന്ത്രി പങ്കുവച്ചത്.

ബിജെപിയെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പുലര്‍ത്തിയ ആദ്യ ഭരണകാലത്തെ ട്രംപല്ല ഇന്നുള്ളതെന്നും ഓര്‍ക്കണം. പാകിസ്ഥാന് സാമ്പത്തിക സഹായം നിര്‍ത്തിയതിനു പുറമെ, ബൈഡന്‍ ഭരണകൂടം ബംഗ്ലാദേശിന് നല്‍കിയിരുന്ന എല്ലാ സഹായങ്ങളും നിര്‍ത്താന്‍ ഉത്തരവിടുകയും ചെയ്തു ട്രംപ്. അമേരിക്കയുടെ വിദേശനയ താത്പര്യമനുസരിച്ചായിരുന്നില്ല ബംഗ്ലാദേശിന് സഹായം നല്‍കിയിരുന്നതെന്നാണ് ട്രംപിന്റെ നിലപാട്. തൊട്ട് പിന്നാലെ ജോര്‍ജ് സോറോസിന്റെ മകന്‍ അലക്സ് സോറോസ് ബംഗ്ലാദേശിന്റെ പുതിയ ഭരണാധികാരി യൂനുസുമായി കൂടിക്കാഴ്ച നടത്തി സഹായം വാഗ്ദാനം ചെയ്തു. സമാന സാഹചര്യമാണ് ലോകാരോഗ്യ സംഘടനയ്‌ക്ക് നല്‍കിയിരുന്ന ധനസഹായം നിര്‍ത്തുന്നതിലേക്കും ട്രംപിനെ നയിച്ചത്. സംഘടനയ്‌ക്ക് നല്‍കുന്ന പണം ജീവകാരുണ്യത്തിന്റെ മറവില്‍ ഹമാസ് അടക്കമുള്ള ഇസ്ലാമിക ഭീകരവാദികളുടെ ശുശ്രൂഷയ്‌ക്കും അവരുടെ പ്രവര്‍ത്തങ്ങള്‍ക്കുമാണ് ഉപയോഗിച്ചിരുന്നത്. സംഘടനയ്‌ക്കുള്ള ധനസഹായം നിര്‍ത്തിയ ട്രംപിന്റെ ആദ്യ ഭരണകാലത്തെ നയം തിരുത്തിയാണ് ബൈഡന്‍ അന്ന് ധനസഹായം തുടര്‍ന്നത്. ബംഗ്ലാദേശില്‍ ഇസ്ലാമിക താല്‍പര്യം നടപ്പിലാക്കാന്‍ സോറോസ്, ജമാ അത്ത് കൂട്ട്കെട്ടിന്റെ പദ്ധതികള്‍ക്കൊപ്പം ബൈഡന്‍ നിന്നു. ബംഗ്ളാദേശിലുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധത്തെത്തുടര്‍ന്നു അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് സ്ഥാനമൊഴിഞ്ഞു രാജ്യം വിടേണ്ടിവന്നു. പ്രതിഷേധങ്ങളിലുള്‍പ്പെട്ടിരുന്ന ബംഗ്ലാദേശ് റൂറല്‍ അഡ്വാന്‍സ്മെന്റ് കമ്മിറ്റി സര്‍വകലാശാലയ്‌ക്ക് ജോര്‍ജ് സോറോസ് നിരന്തര ധനസഹായം നല്‍കിയിരുന്നു.

ഇത്തരത്തില്‍ ഇസ്ലാമിസ്റ്റുകളുടെ ആഗോള താത്പര്യങ്ങള്‍ക്കായി അവര്‍ക്കൊപ്പം ചേര്‍ന്ന് സോറോസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് ബൈഡനും ഡെമോക്രാറ്റിക് പാര്‍ട്ടിയും നല്‍കിയിരുന്നത്. യുഎസിന്റെ വിദേശ നയ- രാജ്യ താല്‍പര്യത്തേക്കാള്‍ ഭരണ കക്ഷിയായ ഡെമോക്രാറ്റുകളുടെയും ബൈഡന്റെയും പ്രത്യേയശാസ്ത്ര താത്പര്യങ്ങളും സാമ്പത്തിക താത്പര്യങ്ങളുമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായതെന്നു പരിശോധിച്ചാല്‍ കാണാം. അവര്‍ക്ക് അത്രത്തോളം പ്രധാനമായിരുന്നു ജോര്‍ജ് സോറോസ് പോലെയുള്ള ശക്തികളുടെ സഹായം. ഇതിന്റെ ഉദാഹരണമായിരുന്നു സ്ഥാനമൊഴിയുന്നതിന് മുന്‍പ് സോറോസിന് ‘പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡ’ മെന്ന ബഹുമതി നല്‍കി ബൈഡന്‍ ആദരിച്ചത്.

ബംഗ്ലാദേശിന് പുറമെ ഭരതമുള്‍പ്പടെയുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനള്ള പദ്ധതികളും സോറോസും ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളും തയ്യാറാക്കി. സമൂഹ മാധ്യമങ്ങളില്‍ ഇടപെട്ടുകൊണ്ടു ബൈഡന്‍ ഭരണകൂടം അതിനും പിന്തുണ നല്‍കി. ഭാരതത്തിലെ ദേശീയ വാദികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നതായിരുന്നു അവരുടെ നയം. ഈ ശക്തികള്‍ 2024 ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെങ്കിലും ഭാരതത്തിലെ ഭരണമാറ്റമെന്ന അവരുടെ ലക്ഷ്യം വിജയിക്കാതെ പോയി. എന്നാല്‍, ഭാരതവിരുദ്ധ ആഖ്യാനം ചമയ്‌ക്കാനും വ്യാജ റിപ്പോര്‍ട്ടുകള്‍ വഴി രാജ്യത്ത് അസ്വസ്ഥത സൃഷ്ട്ടിക്കാനും കഴിഞ്ഞു. ഇതിനായൊരു ആഗോള ഹിന്ദു വിരുദ്ധ ഫണ്ടിംഗ് ശൃംഖല സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചു. വ്യാജ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചുകൊണ്ട് അമേരിക്കയിലും യൂറോപ്പിലും ലോകത്തിന്റെ പലഭാഗത്തും മുസ്ലിം അധിനിവേശത്തിനായി കോടിക്കണക്കിന് ഡോളര്‍ ഇവര്‍ ചെലവാക്കി. റോഹിഗ്യന്‍ മുസ്ലിംങ്ങള്‍ക്ക് അഭയം നല്‍കാന്‍ ഭാരതത്തിനുമേലുണ്ടായ സമ്മര്‍ദ്ദം മറക്കാറായിട്ടില്ലല്ലോ. അന്നു സമ്മര്‍ദ്ദത്തിനു വിധേയമായ യൂറോപ്യന്‍ രാജ്യങ്ങള്‍ നയം തിരുത്തി, ഇസ്ലാമിക മൗലിക വാദത്തതിനെതിരെ ശക്തമായ നയ-നിയമ നിര്‍മ്മാണങ്ങള്‍ നടത്തുന്ന തിരക്കിലാണിപ്പോള്‍. നിയമ വിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ട്രംപ് പറയുന്നതിനു പിന്നിലെ രഹസ്യം ഇതാണ്. ഇസ്ലാമിക ശക്തികള്‍ അമേരിക്കയില്‍ നടത്തുന്ന സംഘടിത പ്രവര്‍ത്തനങ്ങള്‍ ചെറുതല്ല. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ മുതല്‍ രാഷ്‌ട്രീയ പ്രചാരണങ്ങളില്‍ വരെ ഇവര്‍ വ്യാപൃതരാണ്. ഭാരതത്തില്‍ കോണ്‍ഗ്രസ്സ് ചെയ്യുന്നതു പോലെ യുഎസില്‍ അവര്‍ക്ക് പിന്തുണ നല്‍കുന്നത് ഡെമോക്രാറ്റുകളാണെന്നു വ്യക്തമായിക്കഴിഞ്ഞു.

ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കന്മാര്‍ക്കും അവരുടെ പ്രചാരണങ്ങള്‍ക്കുമായി ദശലക്ഷക്കണക്കിന് ഡോളര്‍ ധനസഹായമാണ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഡെമോക്രാറ്റുകളുടെ പ്രവര്‍ത്തനങ്ങളിലും സോറോസ് ആഴത്തിലിടപെടുന്നു. നേരിട്ടുള്ള പാര്‍ട്ടി സംഭാവനകള്‍ക്ക് പുറമെ അമേരിക്കയിലെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ‘പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിക്ക്'(പിഎസി) പണം നല്‍കിയും സഹായിക്കുന്നുണ്ട്. ഡമോക്രാറ്റുകള്‍ക്ക് വേണ്ടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രചാരണം നടത്തുന്നതിനാണ് പണം നല്‍കിയത്.

സോറോസ് ഫണ്ട് മാനേജ്മെന്റ് തലവന്‍ മൈക്കല്‍ വച്ചോണിന്റെ നേതൃത്വത്തില്‍ ‘ഫണ്ട് ഫോര്‍ പോളിസി റിഫോം’ എന്ന സ്ഥാപനത്തിലൂടെ ഡെമോക്രാറ്റ് നേതാക്കന്മാര്‍ക്ക് വ്യകതിപരമായും പണം നല്‍കുന്നുണ്ട്. അമേരിക്കന്‍ പാര്‍ലമെന്റ് മുന്‍ സ്പീക്കറും ഡെമോക്രാറ്റ് നേതാവുമായ നാന്‍സി പാലോസിയ്‌ക്ക് 2010 മുതല്‍ ആറ് ലക്ഷത്തിലധികം യുഎസ് ഡോളറാണ് സോറോസ് നല്‍കിയത്. 2024 ലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ടിം വാള്‍സിന് അലക്സാണ്ടര്‍ ആതിഥേയത്വം വഹിച്ചിരുന്നു.

ഷിക്കാഗോയിലെ ഡിഎന്‍സിയില്‍ മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റനൊപ്പവും അദ്ദേഹമുണ്ടായിരുന്നു. ന്യൂയോര്‍ക്ക് സീറ്റില്‍ നിന്നു യുഎസ് പാര്‍ലമെന്റിലേക്ക് മത്സരിച്ചു ജയിച്ച ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ലോറ ഗില്ലനുള്‍പ്പടെയുള്ളവര്‍ക്ക് വലിയ സാമ്പത്തിക പിന്തുണയാണ് ഇവര്‍ നല്‍കിയത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാന ശക്തികളിലൊന്ന് സോറോസ് കുടുംബമാണെന്ന് പറയാം.

അങ്ങനെ നോക്കുമ്പോള്‍, യു.എസിലെ അനധികൃത കുടിയേറ്റം, സോറോസ്, ഇസ്ലാമിക ശക്തികള്‍, ഡോമോക്രാറ്റിക് പാര്‍ട്ടി തുടങ്ങിയവര്‍ പരസപരം ബന്ധിതമാണെന്ന് കാണാം. യുഎസിലും യുകെയിലും സ്വാധീനമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും സോറോസ് ധനസഹായം നല്‍കുന്നു. ഡെമോക്രാറ്റുകള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് സോറോസിനെയും ഇസ്ലാമിക ഗ്രൂപ്പുകളെയും ഉപയോഗിക്കുന്നു. ഇവരുടെ ഭരണ സ്വാധീനം സോറോസും ഉപയോഗിക്കുന്നു. മുസ്ലിം ബ്രദര്‍ഹുഡ്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയവര്‍ ആഗോള ഇസ്ലാമിക് ഖാലിഫേറ്റ് സ്വപ്‌നവുമായി ഇവര്‍ക്കൊപ്പം നില്‍ക്കുന്നു. അതുകൊണ്ട്തന്നെ ഡെമോക്രാറ്റുകള്‍ അമേരിക്കയില്‍ ഭരണത്തിലേറുമ്പോള്‍ ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ശക്തി കൂടും. പൂര്‍ണമായല്ലെങ്കിലും കുറച്ചുനാള്‍ അമേരിക്ക കേന്ദ്രീകരിച്ചുള്ള ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറയുകയും മോദിയുടെയും ട്രംപിന്റെയും ബാക്കിയുള്ള ഭരണകാലത്ത് കൂടുതല്‍ കരുത്തോടെ ഇരു രാജ്യങ്ങളും മുന്നോട്ട് നീങ്ങുമെന്നും കരുതാം.

Tags: bjpamericaNarendra ModiDonald Trump
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

India

ഭാരതത്തിന് ഇത് അഭിമാനനിമിഷം; ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

US

ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കെന്ന ഗുരുതര ആരോപണവുമായി ഇലോൺ മസ്‌ക്

US

മസ്ക് വിമർശനമുന്നയിച്ചതിൽ നിരാശ പ്രകടിപ്പിച്ച് ട്രംപ്

Kerala

‘കേരള മോഡൽ’ വികസനം യഥാർത്ഥമല്ല; അത് ഇടത്-വലത് സംയുക്ത നിർമ്മിതി: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി ; ആശംസകൾ അറിയിച്ചത് ഫേസ്ബുക്കിലൂടെ

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies