Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉരുള്‍പൊട്ടലിന്റെ വിങ്ങുന്ന ഓര്‍മ്മകളില്‍ ‘വെള്ളപ്പൊക്കത്തില്‍’

കെ.പി. അനിജമോള്‍ by കെ.പി. അനിജമോള്‍
Jan 8, 2025, 11:04 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വെള്ളാര്‍മലയിലെ കുട്ടികള്‍ക്ക് അതൊരു നാടകമായിരുന്നില്ല. മറിച്ച് തങ്ങള്‍ നേരിട്ട സന്ദര്‍ഭങ്ങളെല്ലാം അവര്‍ നാടകത്തിലൂടെ ജീവിച്ചു കാണിച്ചു. വേദിയില്‍ അവര്‍ ഓരോരുത്തരും ജീവിക്കുകയായിരുന്നു. മഴയും മല വെള്ളപ്പാച്ചിലും കുറ്റാകൂരിരിട്ടുമെല്ലാം അവര്‍ ജീവിച്ചു കാണിച്ചപ്പോള്‍ സദസ് വിങ്ങി. വയനാട് ദുരന്തഭൂമിയില്‍ നിന്നെത്തിയ വെള്ളാര്‍മല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളാണ് കാണികളുടെ കണ്ണീരും കരഘോഷവും നേടിയെടുത്തത്.

ആ ദുരന്തരാത്രി മനസില്‍വച്ചാണ് തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന ചെറുകഥ നാടകമാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടികള്‍ അവതരിപ്പിച്ചത്. വെള്ളാര്‍മല ദുരന്തത്തെത്തുടര്‍ന്ന് ക്യാമ്പില്‍ ഉന്മേഷമില്ലാതെ ചടഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് അദ്ധ്യാപകന്‍ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥ പറഞ്ഞുകൊടുക്കുന്നിടത്താണ് നാടകമാരംഭിക്കുന്നത്. കഥയിലെ കേന്ദ്രകഥാപാത്രമായ ചേന്നന്റെ നായയുടെ ഭാവങ്ങളാണ് നാടകത്തിലുടനീളം നിറഞ്ഞു നിന്നത്. വെള്ളപ്പൊക്കത്തില്‍ യജമാനനെ പിരിയേണ്ടിവന്ന നായയുടെ ദയനീയമായ നിലവിളിയും കാത്തിരിപ്പും ജീവസുറ്റതാക്കിയത് ദുരന്തത്തിന് ഇരയായ അമല്‍ജിത്ത് എന്ന മിടുക്കന്‍. മേപ്പാടി ഒന്നാംവയലിലെ വാടകവീട്ടില്‍ നിന്നെത്തിയ ഈ 12കാരന്‍ വയനാട് ദുരന്തത്തില്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടുവന്നതാണ്. മണ്ണില്‍ പുതഞ്ഞുപോയ അമല്‍ജിത്തിനെ രക്ഷിക്കുന്നതിനിടെ അച്ഛന്‍ ബൈജുവിനും സഹോദരി സല്‍നയ്‌ക്കും പരിക്കേറ്റു. വീടും നഷ്ടപ്പെട്ടു. തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായകള്‍ തന്നെ വിട്ടുവിരിഞ്ഞ വേദനയില്‍ നിന്നാണ് അമല്‍ജിത്ത് പകര്‍ന്നാടിയത്. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട നായകളെ നഷ്ടമായ വേദനയില്‍നിന്ന് അവനിനിയും മുക്തനായിട്ടില്ല.

വി.കെ. അയാന്‍, മുഹമ്മദ് അന്‍സില്‍, കെ.ആര്‍. നിരഞ്ജന്‍, സായൂജ് ആര്‍. നായര്‍, പി.വി. നിവേദിത, എ.വി. വൈഗ എന്നിവരാണ് നാടകത്തില്‍ വേഷമിട്ടത്. ആര്‍. അര്‍ച്ചന, അനുഷ് സത്യന്‍, എം.ബി. അനന്യ എന്നിവര്‍ പിന്നണിയില്‍. നാടകവേദിയില്‍ ഇവരെല്ലാം അവരുടെ അനുഭവങ്ങളില്‍ ജീവിച്ചു. ഇവരില്‍ പത്തുപേരും വയനാട് ദുരന്തത്തില്‍ ഉരുള്‍ കവര്‍ന്ന 33 കുഞ്ഞുജീവനുകളുടെ ചങ്ങാതിമാരാണ്. തകഴി സ്മാരകസമിതി സെക്രട്ടറി കെ.ബി. അജയകുമാറാണ് നാടകത്തിന്റെ രചന. ജാബ് മഠത്തിലാണ് സംവിധാനം. കുട്ടികളെ ദുരന്തസ്മരണയില്‍നിന്ന് വേര്‍പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രഥമാദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ മാഷിന്റ നേതൃത്വത്തിലുള്ള അദ്ധ്യാപകരുടെ പരിശ്രമമാണ് നാടകത്തിന് പിന്നില്‍. ജില്ലാതലത്തില്‍ അപ്പീല്‍നേടിയാണ് ടീം മത്സരത്തിനെത്തിയത്. ഇത് കഥയല്ല മാഷേ ഞങ്ങളുടെ ജീവിതമാണെന്ന് കുട്ടികള്‍ കണ്ണീരോടെ പറയുമ്പോള്‍ സദസ് ഒന്നാകെ കരഞ്ഞു. അതിജീവിതമീ ജീവിതം…’ എന്ന പാട്ടോടെയാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്.

Tags: drama#wayanadlandslides63rd Kerala School Arts Festival63-മത് കേരള സ്‌കൂള്‍ കലോത്സവംVellarmala GVHSS
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ദുരന്ത ഭൂമിയിൽ സംഘർഷം; ദുരന്തബാധിതരെ ബെയ് ലി പാലം കടക്കാൻ അനുവദിച്ചില്ല, പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും

Kerala

63-മത് കേരള സ്‌കൂള്‍ കലോത്സവം: കാടിറങ്ങി വന്നു… ഇരുകൈയും നീട്ടി സ്വീകരിച്ചു….

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന അട്ടപ്പാടി ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ സേവാഭാരതി പാലക്കാട് യൂണിറ്റ് പ്രസിഡന്റ് സി. അജിത്കുമാര്‍, അധ്യാപകന്‍ വി.കെ. രംഗസ്വാമിക്കു കൈമാറുന്നു
main

കലോത്സവത്തില്‍ കണ്ണീര്‍ വീഴാതെ കാത്തു സേവാഭാരതി; എമക്ക് പണം തന്തതക്ക് ഒരുപാട് സന്തോശം…

എച്ച്എസ്എസ് വിഭാഗം കഥാപ്രസംഗം അവതരിപ്പിച്ച പട്ടം ഗേള്‍സ് സ്‌കൂളിലെ ശ്രീധിയും സംഘവും
Kerala

63-മത് കേരള സ്‌കൂള്‍ കലോത്സവം: വയനാടിന്റെ ദുരന്തം വിവരിച്ച് കഥാപ്രസംഗം

പ്രധാന വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും  മന്ത്രി എം.ബി. രാജേഷും സൗഹൃദ സംഭാഷണത്തില്‍
Kerala

ഇവിടെ രാഷ്‌ട്രീയമില്ല; സൗഹൃദവേദിയായി കലോത്സവം

പുതിയ വാര്‍ത്തകള്‍

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍ഡുകളായ കൊട്ടോണ്‍, മോവി, ട്രെന്‍ഡ്യോള്‍ എന്നിവയുടെ ലോഗോകള്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയുടെ ഫാഷന് വാതില്‍കൊട്ടിയടച്ച് ഇന്ത്യ; ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി ഇന്ത്യയില്‍ ഇല്ല; നഷ്ടം 695 കോടി

ആലപ്പുഴയില്‍ വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

തെന്നല: പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

മലയാളത്തിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിക്കാൻ ദുൽഖർ സൽമാൻ

കാനഡയുടെ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി (വലത്ത്)

മോദിയെ തളയ്‌ക്കാനാവില്ല മക്കളേ…കാനഡയിലെ ജി7 യോഗത്തില്‍ മോദിയെ ക്ഷണിച്ചില്ലെന്ന വ്യാജപ്രചാരണം പൊളിഞ്ഞു, മോദിക്ക് ക്ഷണമുണ്ട്

മത്സരയോട്ടം നടത്തി: സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

തല്ലിക്കൊന്ന് കാട്ടില്‍ക്കളയും, അപ്പന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും..; സാന്ദ്ര തോമസിന് വധഭീഷണി

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മുപ്പതാം വാര്‍ഷികം ബാകുവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies