Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആ മഹാപ്രതിഭയെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മൂന്ന് അക്ഷരങ്ങളാണ് മനസില്‍ ഉണരുന്നത്, ഗുരുത്വം: ഡോ.ജോര്‍ജ് ഓണക്കൂര്‍

Janmabhumi Online by Janmabhumi Online
Dec 27, 2024, 06:43 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മലയാളത്തിന്റെ മഹാഗുരു എന്ന് എഴുത്തുവഴികളില്‍ പിന്നാലെ സഞ്ചരിച്ചവര്‍ ആദരപൂര്‍വം അടയാളപ്പെടുത്തിയ പ്രതിഭാശാലിയാണ് എം.ടി.വാസുദേവന്‍ നായര്‍. എനിക്ക് എംടി രണ്ടക്ഷരമല്ല. ആ മഹാപ്രതിഭയെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മൂന്ന് അക്ഷരങ്ങളാണ് മനസില്‍ ഉണരുന്നത്; ഗുരുത്വം.

വായനയുടെ വഴികളില്‍ സാവധാനം സഞ്ചരിച്ചു തുടങ്ങിയ ബാല്യത്തില്‍ എന്നെ അക്ഷരലോകത്തോട് ചേര്‍ത്തുനിര്‍ത്തിയത് എംടി എന്ന കഥാകാരനാണ്. ഹൃദയത്തെ ആര്‍ദ്രമാക്കുന്ന ജീവന്റെ തുടിപ്പുകള്‍ നിറഞ്ഞ കഥകള്‍. അവിടെ നിന്ന് നോവലുകളുടെ മഹാകാശം. നാലുകെട്ടില്‍ തുടങ്ങി കാലം, മഞ്ഞ്, അസുരവിത്ത്, രണ്ടാമൂഴം, വാരാണസി തുടങ്ങിയ നോവലുകള്‍ തുറന്നിട്ട സംസ്‌കാര വഴികളിലൂടെ എത്രവട്ടം സഞ്ചരിച്ചിട്ടുണ്ട്.

സമാനതകളില്ലാത്ത സര്‍ഗാത്മകത

എംടി മലയാള ഗദ്യശൈലിയെ സുതാര്യവും സുന്ദരവുമാക്കി. ഹൃദയത്തെ തൊട്ടെടുക്കുന്ന ലയഭംഗിയോടെ എഴുതിയ നോവലുകള്‍. മലയാള ഗദ്യസാഹിത്യത്തിന് എംടി നല്‍കിയ കാവ്യാത്മകമായ ലയഭംഗികള്‍ അതീവസുന്ദരമാണ്. ഒരു കാട്ടാറിന്റെ ഒഴുക്കുപോലെ അത് ചേര്‍ന്ന് നദിയായി ഒഴുകി ഭാരതപ്പുഴയായി മാറി മഹാ സാഗരത്തിലേക്ക് ഒഴുകിയെത്തുംപോലെ. എംടി സൃഷ്ടിച്ച വാഗ്മയലോകം മനുഷ്യജീവിതത്തിന്റെ ഹൃദയത്തുടിപ്പുകള്‍ തൊട്ട് മഹാഭാരതത്തിന്റെ ഉത്തുംഗമായ ഭാവശൃംഗങ്ങള്‍വരെ എംടി അനായാസമായി സഞ്ചരിച്ചു. ഒരു പാഠപുസ്തകം എന്ന് കണക്കാക്കാവുന്ന കാലവും ഭാവലോകവുമാണ് എംടിയുടേത്. സമാനതകളില്ലാത്ത സര്‍ഗാത്മക വ്യക്തിത്വം.

എംടിയെപ്പോലെ വലിയ എഴുത്തുകാര്‍ ഭാഷയെ ഇനിയും അനുഗ്രഹിച്ചേക്കാം. പക്ഷേ വ്യക്തിപരമായി ഇണങ്ങുകയും സ്‌നേഹം പകര്‍ന്നുതരികയും മനമിടറുമ്പോഴൊക്കെ കൈയില്‍ മുറുകെപ്പിടിക്കാന്‍ അവസരം നല്‍കുകയും ചെയ്ത മറ്റൊരെഴുത്തുകാരന്‍ എന്റെ ജീവിതത്തില്‍ ഇനിയുണ്ടാകുമോയെന്ന് സംശയമാണ്. അദ്ദേഹം പത്രാധിപരായിരിക്കെ മാതൃഭൂമി എന്റെ ചില കഥകള്‍ പ്രസിദ്ധപ്പെടുത്തി എന്നുമാത്രമല്ല, അവയെക്കുറിച്ച് സംസാരിക്കാനും ഉത്തേജിപ്പിക്കാനും ശ്രദ്ധിച്ചിരുന്നു. ‘ഒലിവുമരങ്ങളുടെ നാട്ടില്‍’ എന്ന യാത്രാവിവരണം എഴുതിയ ഘട്ടത്തില്‍ കോഴിക്കോട് പോയി ആദ്യപ്രതി അദ്ദേഹത്തിന് സമ്മാനിച്ചു. പെട്ടെന്നുതന്നെ അതിന്റെ പ്രകാശനം തിരുവനന്തപുരത്ത് വച്ച് നടത്തണമെന്നും അതിന് താനെത്തിക്കൊള്ളാമെന്നും വാക്കുതന്നു. ആ പുസ്തകപ്രകാശനത്തിന് എത്തിച്ചേര്‍ന്നു എന്ന് മാത്രമല്ല താനും മഹായാത്രികനായ എസ്.കെ.പൊറ്റെക്കാട്ടും സഞ്ചരിക്കാത്ത ഭൂമിയിലൂടെ ഈ എഴുത്തുകാരന്‍ നടത്തിയതിന്റെ അപൂര്‍വ യാത്രാനുഭവങ്ങള്‍ പുസ്തകത്തില്‍ നിന്ന് എടുത്തുപറഞ്ഞ് അഭിമാനം വളര്‍ത്തി.

അപൂര്‍വ പ്രതിഭാചൈതന്യം

ജ്ഞാനപീഠ പുരസ്‌കാരം എംടിക്ക് സമര്‍പ്പിച്ച സമയത്ത് തിരുവനന്തപുരത്ത് വന്നെത്തി സംസ്ഥാന സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സന്നിഹിതനായി എന്റെ സഹപ്രവര്‍ത്തകരോടൊപ്പം സംവദിക്കാന്‍ അദ്ദേഹം സന്നദ്ധനായി. എന്റെ വീട്ടില്‍ -സുദര്‍ശനയില്‍ അതിഥിയായി വന്നെത്തി അനുഗ്രഹിക്കാനും സന്മനസ് കാണിച്ചു. രാജ്യം നല്‍കുന്ന മഹാപുരസ്‌കാരങ്ങള്‍കൊണ്ട് ധന്യമാണ് എംടിയുടെ സര്‍ഗാത്മക ജീവിതം. എന്നിട്ടും തന്റെ പിന്നാലെ വരുന്ന എഴുത്തുകാര്‍ക്ക് ലഭിക്കുന്ന ചെറിയ അംഗീകാരങ്ങള്‍പോലും ശ്രദ്ധിക്കാനും അഭിനന്ദിക്കാനും അദ്ദേഹം മറന്നിട്ടില്ല എന്നത് വ്യക്തിപരമായ അനുഭവം.

മലയാളി മനസിനെ സര്‍വതലങ്ങളിലും സമ്പന്നമാക്കിയ ധന്യത പകര്‍ന്ന വലിയ സംസ്‌കാരചൈതന്യമാണ് എംടി. യുഗസംഗമത്തില്‍ പ്രത്യക്ഷപ്പെടുന്ന നക്ഷത്രലോകത്തെ അപൂര്‍വ പ്രതിഭാചൈതന്യമായിരുന്നു അദ്ദേഹം. മഹാനായ ആ കലാകാരന്റെ നിത്യസ്മരണക്കു മുന്നില്‍ സാദര പ്രണാമം.

 

Tags: MT Vasudevan NairDr George Onakkoor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുഞ്ഞുണ്ണി പുരസ്‌കാരം കഥാകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ സാഹിത്യകാരി ശ്രീകല ചിങ്ങോലിക്ക് നല്‍കുന്നു
Kerala

വള്ളത്തോള്‍ കഴിഞ്ഞാല്‍ കേരളം കണ്ട ഭാഷാ സ്‌നേഹിയാണ് കുഞ്ഞുണ്ണി മാഷെന്ന് ജോര്‍ജ് ഓണക്കൂര്‍

Kerala

ലഹരിക്ക് അടിമയാകുന്നത് വിദ്യാഭ്യാസ രംഗത്തെ പോരായ്മ: ഡോ. ജോര്‍ജ് ഓണക്കൂര്‍

Article

ഭാഷാപിതാവ് എഴുത്തച്ഛന്‍ തന്നെയാണ്, സംശയം വേണ്ട

Kerala

കേരളത്തിന്റെ തനിമ ഉയര്‍ത്തിപ്പിടിച്ച സാഹിത്യകാരനാണ് എം ടിയെന്ന് ജോര്‍ജ് കുര്യന്‍

Varadyam

എംടിയുടെ നോവലുകളിലെ തിണവ്യവസ്ഥ തേടുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ മലയാളി യുവാവ് ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

സ്ഥലംമാറ്റ ഉത്തരവിനു പിന്നാലെ ജീവനക്കാരനെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചിപ്സ് പാക്കറ്റുകളില്‍ ഒളിപ്പിച്ച മൂന്ന് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരില്‍ പിടിയില്‍

‘ഇത്രയധികം വിവാഹം കഴിച്ചത് തട്ടിപ്പിനല്ല സ്നേഹം തേടി മാത്രം’ -പതിനൊന്നാം വിവാഹത്തിനിടെ അറസ്റ്റിലായ യുവതിയുടെ വിചിത്ര വാദം

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies