ഗുവാഹത്തി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അസമിൽ നടത്തിയ റെയ്ഡിൽ 4 ജയ്ഷെ മുഹമ്മദ് (ജെഎം) ഭീകരരെ പിടികൂടി. ഗോൾപാറ ജില്ലയിലെ മസ്ജിദ് കേന്ദ്രീകരിച്ച് ഭീകരത പടർത്താനുള്ള വൻ ഗൂഢാലോചനയും ദേശീയ അന്വേഷണ ഏജൻസി പരാജയപ്പെടുത്തി. ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇമാം ഷഹനൂർ ആലമിനെ തുകുര ഗ്രാമത്തിലെ പള്ളിയിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തു. ജെയ്ഷെ മുഹമ്മദിന്റെ നിർദേശപ്രകാരം പ്രദേശത്ത് ഭീകരത വ്യാപിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആലമിനെതിരെയുള്ള ആരോപണം.
എൻഐഎയും അസം എസ്ടിഎഫും (സ്പെഷ്യൽ ടാസ്ക് ഫോഴ്സ്) സംയുക്തമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമായാണ് അറസ്റ്റ്. ബുധനാഴ്ച രാത്രി നടത്തിയ ഓപ്പറേഷനിൽ ഷാനൂർ ആലമിനൊപ്പം ജോയ്നൽ അബെദീൻ, സഹനൂർ ഇസ്ലാം, അബു തലേബ് അഹമ്മദ് എന്നിവരെയും എൻ ഐ എ അറസ്റ്റ് ചെയ്തു.ഇവരെ ഗോൾപാറ റിസർവ് പോലീസ് ഔട്ട്പോസ്റ്റിൽ ചോദ്യം ചെയ്തുവരികയാണ്.
അറസ്റ്റിലായ ഷെയ്ഖ് സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി തീവ്രവാദ സംഘടനയ്ക്ക് ഫണ്ട് സംഘടിപ്പിക്കുന്നത് ഉൾപ്പെടെ ചെയ്തിരുന്നുവെന്ന് അസം പോലീസ് പറഞ്ഞു.ഒക്ടോബറിൽ ദേശീയ അന്വേഷണ ഏജൻസി അസമിലെ ഗോൾപാറ ജില്ലയിൽ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള 12 പേരെ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: