കണ്ണൂര്‍ : തോട്ടട ഐടിഐയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ വ്യാഴാഴ്ച പഠിപ്പ് മുടക്കിന് കെ എസ് യുവിന്റെ ആഹ്വാനം. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പ് മുടക്കാനാണ് ആഹ്വാനം.
സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വെള്ളിയാഴ്ച്ച സര്‍വകക്ഷി യോഗം വിളിക്കുമെന്ന് പൊലീസ് അറിയിച്ചു.
ക്യാമ്പസില്‍ കെഎസ്യുവിന്റെ കൊടി കെട്ടിയതാണ് സംഘര്‍ഷത്തിന് കാരണം. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. എസ് എഫ് ഐ യുടെ കോട്ടയായ തോട്ടട ഐടിഐയില്‍ മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായാണ് കെ എസ് യു യൂണിറ്റ് രൂപീകരിക്കുന്നത്.
ക്യാമ്പസില്‍ കഴിഞ്ഞദിവസം കെഎസ്യു ഉയര്‍ത്തിയ കൊടി എസ്എഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചിച്ചു.ബുധനാഴ്ച ഉച്ചയോടെ ക്യാമ്പസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ വീണ്ടും കൊടികെട്ടി. തുടര്‍ന്ന് പൊലീസ് സാന്നിധ്യത്തില്‍ ജില്ലാ നേതാക്കള്‍ അടക്കം കെഎസ്യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കാണാന്‍ ശ്രമിക്കവെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.ഇതിനിടെ ക്യാമ്പസില്‍ സ്ഥാപിച്ച കെഎസ്യുവിന്റെ കൊടി എസ്എഫ്ഐ പ്രവര്ത്തകന് പിഴുതെടുത്തതോടെ സംഘര്‍ഷം വ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: