വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജനുവരി 20 ന് മുമ്പ് യുഎസിലേയ്ക്ക് മടങ്ങിയെത്തണമെന്ന് വിദേശ വിദ്യാര്‍ത്ഥികളോട് യുഎസ് സര്‍വകലാശാലകള്‍. അധികാരമേറുന്ന ആദ്യ ദിവസം തന്നെ യാത്രാവിലക്ക് ഉള്‍പ്പെടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സര്‍വകലാശാലകളുടെ നീക്കം.
യുഎസില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഭാരത വിദ്യാര്‍ത്ഥികളേയും പ്രൊഫണഷനുകളേയും ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി സര്‍വകലാശാലകള്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. യുഎസിന് പുറത്തുള്ള വിദേശ വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും എത്രയും പെട്ടെന്ന് തിരികെ എത്താനാണ് നിര്‍ദേശം.
എന്നാല്‍ ഭാരത വിദേശ കാര്യമന്ത്രാലയം ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദേശങ്ങളോ പ്രതികരണങ്ങളോ നടത്തിയിട്ടില്ല. സാഹചര്യം കണക്കിലെടുത്ത് യുഎസിലെ ഭാരത പൗരന്മാരോട് യാത്രാ നിയന്ത്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാനാണ് വിദേശ കാര്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. 3,31,602 ഭാരത വിദ്യാര്‍ത്ഥികളാണ് യുഎസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: